കുട്ടികള്‍ക്കു നേരെയുള്ള ക്രൈസ്തവ പുരോഹിതരുടെ പീഡനങ്ങളിൽ മാര്‍പാപ്പ മാപ്പ് ചോദിച്ചു
ക്രൈസ്തവ പുരോഹിതന്മാരില്‍നിന്നും കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ ഭാഷയില്‍ അപലപിച്ചു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചിലിയില്‍ വച്ചാണ് മാര്‍പാപ്പ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം ദു:ഖിതനാണെന്നും, സഭയ്ക്ക് അപമാനകരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു . മാത്രമല്ല, ഇത്തരം സംഭവങ്ങളില്‍ ദു:ഖിതരോടൊപ്പം നില്‍ക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ചിലെയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ രാവിലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മാര്‍പാപ്പ പ്രശ്നത്തെക്കുറിച്ചു പരസ്യമായി പറഞ്ഞത്.
എന്നാൽ , മാര്‍പ്പാപ്പയില്‍നിന്ന് മാപ്പ് പറച്ചിലല്ല , നടപടിയാണു പ്രതീക്ഷിക്കുന്നതെന്ന് ഇരയായവര്‍ ആവശ്യപ്പെട്ടു. കുട്ടികളോട് ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവരെ സംരക്ഷിക്കുകയും സംഭവം മൂടി ക്കുകയും ചെയ്യുമ്പോൾ അവരിപ്പോളും ആ പദവിയില്‍ ഇരിക്കുകയാണ്. മാര്‍പ്പാപ്പ അവരെ പുറത്താക്കണം, പതിനേഴാം വയസ്സില്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരിക്കെ വൈദികന്റെ പീഡനത്തിന് ഇരയായ ജുവാന്‍ കാര്‍ലോസ് ക്രൂസ് പറഞ്ഞു.
മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനിടയിലും ചിലെയില്‍ പള്ളികള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ആറു ദിനങ്ങളിലായി ആക്രമണത്തിനിരയായ പള്ളികളുടെ എണ്ണം ഒന്‍പതായി.
https://www.facebook.com/Malayalivartha