കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു; ശവശരീരത്തെ ഒന്നിൽക്കൂടുതൽ തവണ ബലാത്സംഗം ചെയ്തു; ഒടുവിൽ കാമുകനു സംഭവിച്ചത്
താൻ പ്രണയിക്കുന്ന പെൺകുട്ടി തന്നെ ചതിക്കുവാണെന്നറിയുന്ന ഏതൊരു കാമുകനും പ്രതികരിക്കും എന്നാൽ ഇത്തരത്തിലൊരു പൈശാചിക പ്രതികാരം മറ്റാരും ചെയ്തു കാണില്ല. എന്താണെന്നല്ലേ? റഷ്യയിലെ അര്‍ടിയോം ഇഖകോവ് എന്ന 19 കാരന്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് ശവശരീരത്തെ ബലാത്സംഗം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകൾ.
ആദ്യ തവണ ശാരീരിക ബന്ധപ്പെടലിന് ശേഷം ഈ കൗമാരക്കാരന്‍ ഭക്ഷണം കഴിക്കുകയും പിന്നീട് ഒരിക്കല്‍ കൂടി മൃതദേഹത്തെ ബലാത്സംഗം ചെയ്ത ഇയാൾ തൂങ്ങി മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പ്രകാരം അറിയിക്കുന്നത്. അര്‍ടിയോം ഇഖകോവ് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയാണ് തന്റെ കാമുകി ടാടിയാന സ്ട്രകോവാസ് തന്നെ ചതിച്ചതിന് ഇത്തരത്തില്‍ പ്രതികാരം ചെയ്തത്.
യുവതി മരണത്തിലേക്ക് നീങ്ങുമ്പോൾ 19 കാരന്‍ യുവതിയെ ബാലാത്സംഗം ചെയ്യുകയും പിന്നീട് സാന്‍ഡ് വിച്ച് കഴിച്ചു വന്നശേഷം യുവതിയുടെ ഹൃദയമിടിപ്പ് നിലച്ചിട്ടില്ലെന്നറിഞ്ഞു കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിവീണ്ടും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
താന്‍ ചെയ്തത് പൈശാചികമായ കൃത്യമാണെന്ന് താന്‍ തിരിച്ചറിയുന്നുവെന്നാണ് തൂങ്ങി മരിക്കുന്നതിന് മുൻപ് തന്റെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കുള്ള ഓണ്‍ലൈന്‍ പോസ്റ്റില്‍ ഇഖകോവ് എഴുതി വെച്ചിട്ടുണ്ട്.
ടാടിയാന മോസ്കോയിലെ ഏറ്റവും പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിലെ എ ഗ്രേഡ് സ്റ്റുഡന്റാണ്. പെണ്‍കുട്ടി ഇതിന് മുൻപ് ഏറെക്കാലം ഇഖകോവുമായി പ്രണയത്തിലായിരുന്നു.തുടര്‍ന്ന് അവരുടെ ബന്ധം തകരുകയായിരുന്നു. ഇവര്‍ ഒരു ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നതെങ്കിലും അവള്‍ക്ക് മറ്റ് ബോയ്ഫ്രണ്ടുമാരുള്ളത് ഇഖകോവിനെ അസ്വസ്ഥനാക്കിയിരുന്നു.
സെന്റ് പീറ്റേര്‍സ് ബര്‍ഗുകാരനായ ഇഗോര്‍ എന്ന യുവാവുമായി അടുത്തിടെ ടാടിയാന പ്രണയത്തിലായത് ഇഖകോവിനെ ഏറെ രോഷാകുലനാക്കിയിരുന്നു. ടാടിയാനയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് തന്റെ അവസാന പോസ്റ്റില്‍ 19 കാരന്‍ എഴുതി വച്ചിട്ടുണ്ട്.
ബൗമാന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ ഇഖകോവ് പ്രോഗ്രാമറായി ജോലി ചെയ്യുന്നുമുണ്ട്. മറ്റൊരാളുമായി പ്രണയത്തിലായതിന് ടാടിയാന നല്‍കിയ വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ഇഖകോവ് വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha