ഭാര്യയും കാമുകനുമൊത്തുള്ള നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; എയര്‍ ഹോസ്റ്റസിന് ദുബായില്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 300,000 ദിര്‍ഹം പിഴയും
ഏഷ്യക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച എയര്‍ ഹോസ്റ്റസിന് ദുബായില്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 300,000 ദിര്‍ഹം പിഴയും വിധിച്ചു. താന്‍ ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ഭാര്യയും കാമുകനും തമ്മിലുള്ള രഹസ്യ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിടുമെന്ന് ഏഷ്യക്കാരനെ ഭീഷണിപ്പെടുത്തിയ വിമാന ജീവനക്കാരിയ്ക്കാണ് ഇത്തരത്തിലൊരു വിധി ഉണ്ടായിരിയ്ക്കുന്നത്. ഇരയായ ഏഷ്യക്കാരന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ കൈവശം ഉണ്ടെന്നും ഇത് പുറത്ത് വിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നുമാണ് എയര്‍ ഹോസ്റ്റസ് ആവശ്യപ്പെട്ടത്.
വിമാന ജീവനക്കാരിയുടെ അപ്പീല്‍ തള്ളിയ ദുബായ് അപ്പീല്‍ കോടതി, യുവതിയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയ്ക്കു ശേഷം യുവതിയെ നാടുകടത്താനും ഉത്തരവിട്ടു. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിമാന ജീവനക്കാരി പണം തട്ടുന്നതിനായി സമൂഹമാധ്യമങ്ങള്‍ തെറ്റായി ഉപയോഗിച്ചുവെന്നും പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ വന്ന സന്ദേശ പ്രകാരം ഭാര്യയ്ക്ക് ഒരു കാമുകന്‍ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ നേരിട്ടു കാണണമെന്നും ആയിരുന്നു ആവശ്യമെന്ന് ഏഷ്യക്കാരന്‍ പറയുന്നു. വിമാന ജീവനക്കാരിയുടെ സന്ദേശത്തിന് മറുപടി അയച്ചതോടെ, ഈ സ്ത്രീയുടെ മുന്‍കാമുകനും ഏഷ്യക്കാരന്റെ ഭാര്യയും തമ്മില്‍ ബന്ധമുണ്ടെന്നും ഇരുവരും അടുത്ത് ഇടപഴകുന്നതിന്റെ ചിത്രങ്ങള്‍ ഉണ്ടെന്നും എയര്‍ ഹോസ്റ്റസ് പറഞ്ഞു. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പുറത്തുവിടരുത് എന്നുണ്ടെങ്കില്‍ പണം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി.
ഇതിൽ ഭയന്ന ഏഷ്യക്കാരൻ 40,000 ദിര്‍ഹം എയര്‍ ഹോസ്റ്റസിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ സമയം ഭാര്യയുടെ ഒരു നഗ്ന ചിത്രം ഏഷ്യക്കാരന് അയച്ചു കൊടുത്തു. എന്നാല്‍, ഇനിയുള്ള ഓരോ ചിത്രത്തിനും 40,000 ദിര്‍ഹം വീതം വേണമെന്നായിരുന്നു ആവശ്യം. ഇത് സാധിക്കാത്ത കാര്യമായതിനാല്‍ ഏഷ്യക്കാരന്‍ ദുബായ് പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തില്‍ അറിയിക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ എയര്‍ ഹോസ്റ്റസും അവരുടെ മുന്‍കാമുകനും ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു ഇതെന്നും ബ്ലാക്ക്മെയിലിലൂടെ പണം തട്ടുകയായിരുന്നു ഉദ്ദേശമെന്നും വ്യക്തമായി.
https://www.facebook.com/Malayalivartha