ദിവസത്തിൽ പകുതി സമയവും ചെലവഴിച്ചത് പോൺ സിനിമ കാണാൻ; പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ ആഴ്ചയില്‍ നാലു ദിവസം വരെ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചു; എന്നാൽ ആ യാത്ര ജീവിതം മാറ്റി മറിച്ചു

പാശ്ചാത്യ ലോകത്ത് ഇപ്പോള്‍ എവിടെയും മുഴങ്ങുന്ന പേരാണ് എറിക ഗാര്‍സ. വെറും ഒരു സാധാരണക്കാരിയായ അമേരിക്കന്‍ യുവതി എറികയെ ലോകം അറിയുന്നത് ഗെറ്റിംഗ് ഓഫ് എന്ന ആത്മകഥ എഴുതിയതോടെയാണ്. സാധാരണ ഒരു ആത്മകഥ ആലയിരുന്നു അത്. തന്റെ പന്ത്രണ്ടാം വയസ് തൊട്ടുള്ള കുത്തഴിഞ്ഞ ജീവിതമാണ് ഈ ആത്മകഥയിൽ യുവതി തുറന്നടിച്ചിരിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള മസാലകള്‍ നിറച്ചാണ് 35 കാരിയായ യുവതി സ്വന്തം ജീവിത കഥ എഴുതിയിരിക്കുന്നത്.
തന്റെ ജീവിതത്തിലെ ചൂടൻ രംഗങ്ങൾ യാതൊരു ശങ്കയുമില്ലാതെ സത്യസന്ധമായി എഴുതിയിരിക്കുന്നു. നീലച്ചിത്രങ്ങള്‍ക്ക് അടിമയായ എറിക ദിവസത്തിന്റെ പകുതി സമയവും ചെലവഴിച്ചത് പോൺ സിനിമകൾ കാണാനായിരുന്നു. ഇന്‍റര്‍നെറ്റ് യുഗത്തിന്‍റെ കടന്നുവരവാണ് എറികയുടെ ജീവിതത്തില്‍ പുതിയ ലോകങ്ങള്‍ തുറന്നിട്ടത്.
മാതാപിതാക്കൾ അറിയാതെ ഇന്റർനെറ്റില്‍ നിന്നും എറിക നീലച്ചിത്രങ്ങളുടെ പുതിയ ലോകങ്ങൾ തേടി. പന്ത്രണ്ടാം വയസുമുതല്‍ പുരുഷന്‍മാരെ വശീകരിക്കാന്‍ എറിക പല ശ്രമങ്ങളും നടത്തുകയുണ്ടായി. പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ ആഴ്ചയില്‍ നാലു ദിവസം വരെ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു ഈ യുവതി. എന്നാല്‍ ബാലിയിലേക്കുള്ള ഒരു യാത്ര എറികയുടെ ജീവിതം മാറ്റി മറിച്ചു. ആ യാത്രയിലാണ് നെയില്‍സണ്‍ എന്ന കൂട്ടുകാരനെ എറിക കണ്ടെത്തിയത്. അതോടെ അവരുടെ ജീവിതം മാറി മറിഞ്ഞു. ദുശീലങ്ങലൊക്കെ മാറി ഇന്ന് നല്ല കുടുംബിനിയായി കഴിയുകയാണ് എറിക ആ കഥ പറയുകയാണ് ഗെറ്റിംഗ് ഓഫിലൂടെ അവര്‍.
ഗെറ്റിംഗ് ഓഫ് എന്ന ആത്മകഥ എറിക ഗാര്‍സിയെ അമേരിക്കന്‍ യുവാക്കളുടെ ഹരമാക്കി. അമേരിക്കയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടക്കുന്നത്. പ്രമുഖ അല്ലാതിരുന്നിട്ടും ഈ യുവതി തന്‍റെ ജീവിതം തുറന്നെഴുതിയതോടെ അമേരിക്കയില്‍ തരംഗമാവുകയാണ്.
https://www.facebook.com/Malayalivartha























