പെൺകുട്ടിയുടെ തലച്ചോർ തകർത്തു വെടിയുണ്ട പുറത്തേക്ക് ! ; കൃത്യം ചെയ്തത് ഒൻപതു വയസ്സുകാരൻ സഹോദരൻ ; പിന്നിലെ കാരണം കേട്ടാൽ ഞെട്ടും
വീഡിയോ ഗെയിം കണ്‍ട്രോളര്‍ ചോദിച്ചപ്പോള്‍ സഹോദരി കൊടുക്കാഞ്ഞതിൽ ദേഷ്യംകൊണ്ട് പതിമൂന്നുകാരിയായ സഹോദരിയെ ഒൻപതു വയസ്സുകാരൻ സഹോദരൻ വെടിവെച്ചു കൊന്നു. മണ്‍റോ കൗണ്ടിയില്‍ ശനിയാഴ്ചയുണ്ടായ ദാരുണ കൃത്യത്തിൽ പെൺകുട്ടിയുടെ തലച്ചോർ തകർന്നു.
പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന വീഡിയോ ഗെയിമിന്റെ കണ്‍ട്രോളര്‍ അനുജൻ ചോദിക്കുകയും, ഇത് നല്‍കാത്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
തുടർന്നു പ്രകോപിതനായ ആണ്‍കുട്ടി ബെഡ്ഡിന് സമീപം നൈറ്റ് സ്റ്റാന്റില്‍ വെച്ചിരുന്ന തോക്ക് എടുത്തു കൊണ്ടു വരികയും തലയ്ക്ക് പിന്നില്‍ വെടിവെയ്ക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ തലച്ചോർ തകര്‍ത്തായിരുന്നു വെടിയുണ്ട പാഞ്ഞത്. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ടെന്നീസിലെ മെംഫിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടി പിറ്റേന്ന് ആശുപത്രി കിടക്കയില്‍ തന്നെ മരണമടഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വീഡിയോ ഗെയിം കളിക്കുന്ന പ്രായത്തില്‍ ഒരു കൊച്ചു കുട്ടി ചെയ്ത ഈ കൃത്യത്തില്‍ എന്തു ശിക്ഷ നല്കണമെന്നാണ് പോലീസിന്റെ ആശങ്ക. എന്നാൽ കുട്ടികളുടെ മാതാപിതാക്കളുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള തെറ്റുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha