അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ് ! ; ആക്രമണം സ്ഥിതീകരിച്ച് എഫ്.ബി.ഐ
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ഫ്‌ളോറിഡ വെടിവെപ്പിന്റെ നടുക്കം മാറും മുന്‍പ് അമേരിക്കയിലെ മറ്റൊരു സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ദക്ഷിണ വാഷിങ്ടണിൽ നിന്ന് 110 കിലോ മീറ്റർ അകലെ ഗ്രേറ്റ് മിൽസ് ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്.
ഒന്നിലധികം പേർ സ്കൂളിലെത്തി വെടിവെക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സ്കൂളിൽ വെടിവെപ്പുണ്ടായ വിവരം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
എഫ്.ബി.ഐ ഏജന്റുമാര്‍ സ്‌കൂളിലെത്തിയിട്ടുണ്ടെന്ന് എഫ്.ബി.ഐ വക്താവ് പറഞ്ഞു. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സിന്റെ (എ.ടി.എഫ്) പ്രത്യേക ഏജന്റുമാരും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് എ.ടി.എഫ് ട്വീറ്റ് ചെയ്തു. വെടിവെപ്പിനെ തുടർന്ന് സ്കൂൾ അടച്ചിട്ടിരിക്കുകയാണ്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha