പിറന്ന് വീണ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചെന്ന് കരുതി ചോരക്കുഞ്ഞിനെ കുഴിച്ചിട്ട് വീട്ടുകാർ; സംശയം തോന്നിയ നഴ്സിന്റെ ഇടപെടലിൽ പോലീസ് എത്തി ഏഴ് മണിക്കൂർ മണ്ണിനടിയിൽ കിടന്ന കുഞ്ഞിനെ പുറത്തെടുത്തപ്പോൾ കണ്ടത് തുടിക്കുന്ന ഹൃദയത്തെ...വൈറലായി വീഡിയോ
കുഞ്ഞ് മരിച്ചെന്ന് കരുതി ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടുകാര്‍ കുഴിച്ചുമൂടിയ പെണ്‍കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി. വീട്ടുകാരുടെ ക്രൂരപ്രവൃത്തിയറിഞ്ഞ പോലീസുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ബ്രസീലിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു സംഭവം. കുഴിച്ചു മൂടി ഏഴു മണിക്കൂറിനു ശേഷം പോലീസെത്തി കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിനെ വീട്ടുകാര്‍ കുഴിച്ചുമൂടിയ വിവരം ഒരു നഴ്‌സാണ് അധികൃതരെ അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്തു. സംഭവം നടന്ന് ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസുകാര്‍ പുറത്തെടുക്കുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. പൊക്കിള്‍കൊടി പോലും വേര്‍പെടുത്താത്ത നിലയിലായിരുന്നു കുഞ്ഞ്. രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
തമയുര ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. കുഞ്ഞിന്റെ അമ്മയ്ക്ക് 15 വയസുമാത്രമാണ് പ്രായം. ബാത്‌റൂമില്‍ വെച്ചാണ് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്നും, തുടര്‍ന്ന് തലയടിച്ചു താഴെവീണ കുഞ്ഞ് മരിച്ചെന്നാണ് കരുതിയതെന്നുമാണ് പോലീസിനോട് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മാത്രമെ ഇവര്‍ പറയുന്നത് സത്യമാണോയെന്ന് ഉറപ്പിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha