കല്യാണമണ്ഡപത്തിലേയ്ക്ക് ഇറങ്ങിയ വരന്റെ വീട്ടിലെ സ്ത്രീകളെ കാറിലും ബൈക്കിലുമെത്തി വാഹനത്തിൽ നിന്നും വലിച്ചിറക്കി; ഇപ്പോൾ പൊട്ടും, ഇപ്പോൾ പൊട്ടുമെന്ന് പറഞ്ഞ് കല്ല് ടവ്വലില്‍ പൊതിഞ്ഞ് ചണനാരുകൊണ്ട് ചുറ്റിവരിഞ്ഞ് വ്യാജ ബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ...

വിവാഹസംഘത്തിലെ സ്ത്രീകളുള്‍പ്പടെയുള്ളവരെ നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. ആലുവ മാറംപള്ളി തോണിപ്പറമ്ബില്‍ ജംഷാബ് (23), കാക്കനാട് തൃക്കാക്കര കാളബാട്ട് ആദര്‍ശ് (19), പറവൂര്‍ സ്രാമ്പിക്കൽ മനു ആന്റണി (19) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്തത്. രന്റെ സഹോദരന്‍ പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് വ്യാജബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്.
ക്വട്ടേഷന്‍ നല്‍കിയ മോങ്ങം സ്വദേശി നിയാസിനെ പോലീസ് തിരയുന്നുണ്ട്. മോങ്ങം കുയിലിക്കുന്നില്‍ ഞായാറാഴ്ച രാവിലെയാണ് അക്രമം നടന്നത്. മോങ്ങം സ്വദേശിയായ സി.കെ. നിയാസ് നല്‍കാനുള്ള രണ്ടു ലക്ഷം രൂപയ്ക്കുവേണ്ടിയാണ് പ്രതിയായ നിയാസ് എറണാകുളത്തുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. സി.കെ. നിയാസിന്റെ സഹോദരന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വീട്ടില്‍നിന്ന് കുടുംബം ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയത്താണ് കാറിലും ബൈക്കിലുമെത്തിയ സംഘം വാഹനം തടഞ്ഞത്. സ്ത്രീകളേയുംമറ്റും വലിച്ചിറക്കിയ സംഘം വ്യാജബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കല്ല് ടവ്വലില്‍ പൊതിഞ്ഞ് ചണനാരുകൊണ്ട് ചുറ്റിവരിഞ്ഞാണ് വ്യാജ ബോംബ് നിര്‍മിച്ചത്. സ്ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചു പറിക്കാനും ശ്രമം നടന്നു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് കൊണ്ടോട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പ്രതികളെ അറസ്റ്റുചെയ്തു.
ഒളിവില്‍പ്പോയ നിയാസ് എന്നയാളാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. വരന്റെ സഹോദരന്‍ സി.കെ. നിയാസ് പലരുമായി സാമ്പത്തിക ഇടപാടുണ്ടെന്നും നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ യുവാക്കളെ മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. യുവാക്കള്‍ സഞ്ചരിച്ച നമ്ബര്‍ പ്ലേറ്റില്ലാത്ത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























