കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്... വയറ്റില്‍ നിന്ന് കണ്ടെത്തിയത് നാഫ്തലിന്‍ ഗുളികകൾ; പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പത്തനാപുരത്ത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്റെ മരണത്തിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് സിസ്റ്റര്‍ സി.ഇ സൂസമ്മയുടെ മൃതദേഹേം കോണ്‍വന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. മഠത്തിലെ 44 കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സിസ്റ്റര്‍ സൂസന്‍ മാത്യുവിന് രോഗങ്ങള്‍ അലട്ടിയിരുന്നതിന്റെ മാനസിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി മറ്റ് സിസ്റ്റര്‍മാര്‍ മൊഴി നല്‍കി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണമെന്നാണ് കണ്ടെത്തല്‍. സിസ്റ്ററിന്റെ വയറ്റില്‍ നിന്ന് നാഫ്തലിന്‍ ഗുളികകളും കണ്ടെത്തിയിരുന്നു. സിസ്റ്റര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് 60 മീറ്റര്‍ മാറിയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കൈത്തണ്ട മുറിച്ചിരുന്നു. മുടിയും മുറിച്ചിരുന്നു. കൈത്തണ്ട മുറിച്ച ശേഷം സിസ്റ്റര്‍ കിണറിന് സമീപം വരെ എത്തിയതെങ്ങനെ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം ചൊവ്വാഴ്ച രാവിലെ മൗണ്ട് താബൂര്‍ ദയറ കോണ്‍വന്റില്‍ സംസ്‌കരിച്ചു. കൊല്ലം കല്ലട സ്വദേശിയാണ് കൊല്ലപ്പെട്ട കന്യാസ്ത്രീ.
https://www.facebook.com/Malayalivartha
























