കേരള സ്ത്രീപീഡന ചരിത്രത്തില്‍ പോലീസ് നഗ്നമായ നിയമലംഘനം നടത്തിയത്തിനു മറ്റൊരു ഉദാഹരണമായി ബിഷപ്പ് ഫ്രാങ്കോക്ക് എതിരായ ലൈംഗീക ആരോപണം ; അട്ടിമറിക്കു പിന്നില്‍ സഭ വീശിയെറിഞ്ഞ കോടികളോ വോട്ട് ബാങ്കോ ?

കേരള സ്ത്രീപീഡന ചരിത്രത്തില്‍ പോലീസ് നഗ്നമായ നിയമലംഘനം നടത്തിയത്തിനു മറ്റൊരു ഉദാഹരണമായി ബിഷപ്പ് ഫ്രാങ്കോക്ക് എതിരായ ലൈംഗീക ആരോപണം. ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട കൃത്യമായ നടപടികള്‍ കേരളാ പോലീസ് സ്വീകരിച്ചില്ല. എന്നതുകൊണ്ട് തന്നെ സഭയിലെ ബിഷപ്പും നിസ്സഹായരായ കന്യാസ്ത്രീകളും ഉള്‍പ്പെട്ട കേസില്‍ വിരൽ ചൂണ്ട പെടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. കാരണം മുഖ്യമന്ത്രിയുടെ അറിവില്ലാതെ പോലീസിന് ചലിക്കാനാകില്ല എന്ന വസ്തുത തന്നെയാണ്.
കേസ് അന്വേഷണം ഇത്രയേറെ അവതാളത്തിലായതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കാര്യം വ്യക്തം. എന്നാൽ എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നതാണ് മുഖ്യപ്രശ്‌നം. വോട്ടുനേടുകയായിരുന്നു ലക്ഷ്യമെങ്കിൽ സംസ്ഥാന സർക്കാർ ഈ അട്ടിമറിക്ക് കൂട്ട് നിൽക്കില്ലായിരുന്നു . അങ്ങനെയെങ്കില്‍ കേസ് അട്ടിമറിക്കു പിന്നില്‍ സഭ വീശിയെറിഞ്ഞ കോടികളാവണം. അങ്ങനെയെങ്കിൽ ഈ പണം ആരു കൈപ്പറ്റി എന്ന കാര്യത്തിലാണ് ചോദ്യം ഉയരുന്നത്.
ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ നീതിക്കായി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ട അവസ്ഥയുമുണ്ടായി. 2018 ജൂണ്‍ 28-നാണ് ബിഷപ്പിനെതിരായി പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്. രണ്ടരമാസത്തിനുശേഷവും അന്വേഷണം ഇഴയുകയാണ്. പോലീസ് സംഘം നിരവധി തവണ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്തുവെങ്കിലും പരാതിയില്‍ നിന്നു പിന്മാറ്റാനാവുമോ എന്നതായിരുന്നു പോലീസിന്റെ ശ്രമം.
തന്നെ ബലാല്‍സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളും സംഭവസ്ഥലത്തെ ബിഷപ്പിന്റെ സാന്നിദ്ധ്യവും യാത്രാരേഖകളും ശക്തമായ തെളിവുകളായി പോലീസിന്റെ പക്കലുണ്ട്. സാധാരണ നടപടിക്രമമനുസരിച്ച് ബിഷപ്പിനെ പൂട്ടാനുള്ള സാഹചര്യം കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയിലും പോലീസിലും സംശയത്തിന്റെ കണ്ണുകൾ നീളുന്നത്. ഇതിനു പിന്നില്‍ സ്വാധീനം മാത്രമല്ല, കോടിക്കണക്കിന് രൂപയുടെ കോഴയിടപാടുമുണ്ടെന്ന് സംശയിക്കാം. കേരളത്തിന്റെ സ്ത്രീപീഡന ചരിത്രത്തില്‍ പ്രധാനമായ സൂര്യനെല്ലി കേസിലും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യുവുമായുള്ള ബന്ധത്തിന്റെ അദൃശ്യകരങ്ങളായിരുന്നു കേസ് അട്ടിമറിച്ചത്.
https://www.facebook.com/Malayalivartha























