ഷോ കാണിക്കാന്‍ വേണ്ടിയല്ല തങ്ങളുടെ സമരം....ഈ സമരം ഭക്തരുടെ പ്രതിഷേധമാണ് ! ; സുപ്രീംകോടതിയുടെ ചരിത്ര വിധിയിൽ കേരളത്തെ വിറപ്പിച്ച് രാഹുല്‍ ഈശ്വറിന്റെ വഴിതടയല്‍ സമരം

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുനീളം വഴിതടയല്‍ സമരവുമായി രാഹുല്‍ ഈശ്യര്‍ രംഗത്ത്. അയ്യപ്പസംഘടനകളെ സംഘടിപ്പിച്ച് രാഹുല്‍ ഈശ്വറാണ് സമരങ്ങളുടെ എല്ലാം സൂത്രധാരന്‍. രാഹുല്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സമരം അരങ്ങേറി കൊച്ചിയിലും വലിയ സമരങ്ങള്‍ ഉണ്ടായി. ഇന്ന് ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ സമരം നടത്തിയത്. വഴിതടയല്‍ സമരം നടത്തി ഇവര്‍ തെരുവില്‍ ഇറങ്ങി. അയ്യപ്പസ്വാമിക്ക് ശരണം വിളിച്ചു കൊണ്ടാണ് ആയിരക്കണക്കിന് ഭക്തര്‍ തെരുവില്‍ ഇറങ്ങിയത്.
രാഹുല്‍ ഈശ്വര്‍ തുടങ്ങിവച്ച സമരനാളം കേരളത്തില്‍ മുഴുവന്‍ ആളിപ്പടരുകയാണ്. ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുകയാണ്. വിവിധ ഇടങ്ങളിലാണ് ആളുകള്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച ഭക്തരുടെ പ്രതിഷേധം കൂടുതല്‍ കടുക്കുകയാണ്. നാളെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനവ്യാപക പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നുണ്ട്. ശബരിമലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം.
കൊച്ചിയില്‍ ഗതാഗത തടസം അടക്കം നേരിട്ടു. സമരത്തിനിടെ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചും ആളുകള്‍ നീങ്ങി. സുപ്രീംകോടതി വിധിയാണെങ്കിലും പിണറായി സര്‍ക്കാറിനെതിരായ വിധിയാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മുദ്രാവാക്യം വിളികള്‍. തിരുവനന്തപുരത്തും സമരം സംഘടിപ്പിച്ചിരുന്നു. പ്രാര്‍ത്ഥനാ സമരമെന്ന നിലയില്‍ നടത്തിയ സമരത്തില്‍ പ്രതിഷേധക്കാരെ രാഹുല്‍ ഈശ്വര്‍ അഭിസംബോധന ചെയതു. ഷോ കാണിക്കാന്‍വേണ്ടിയല്ല തങ്ങളുടെ സമരമെന്നും ഈ സമരം ഭക്തരുടെ പ്രതിഷേധമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സ്ത്രീകള്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു.
അതിനിടെ ഭക്തരുടെ വികാരം മാനിച്ച് ശബരിമല വിഷയത്തില്‍ മയപ്പെട്ട നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മുഖ്യമന്ത്രി ശാസിച്ചതും വലിയ വാര്‍ത്തയായതാണ്. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പത്മകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളിച്ചു പറഞ്ഞതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. വിധിക്കെതിരെ പുനഃ പരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ കോപാകുലനാക്കിയത്.
വരും ദിവസങ്ങളിലും ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് രാഹുല്‍ ഈശ്വര്‍ അറിയിച്ചു. വിധി വന്നതുമുതല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പ്രക്ഷോപങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു രാഹുല്‍ ഈശ്വര്‍.
https://www.facebook.com/Malayalivartha
























