ലൈസന്‍സില്ലാതെ സൈക്കിൾ ഓടിച്ചതിന് അന്യസംസ്ഥാനക്കാരന് 500 രൂപ പിഴ ചുമത്തി പോലീസ്; കേരളാപോലീസിന്റെ പുത്തൻ നടപടിയിൽ അമ്പരന്ന് കാസര്‍ഗോഡ്കാർ

മാസാന്ത്യം വരിത്തുക തികയ്ക്കനായി ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിട്ട് വാരുന്ന കേരളാപോലീസിന്റെ പുതിയ തന്ത്രത്തിൽ ഞെട്ടിയിരിക്കുകയാണ് കാസര്‍ഗോഡ്കാർ. ട്രാഫിക്ക് നിയമാവലികളിൽ പോലുമില്ലാത്ത കുറ്റത്തിന് അന്യസംസ്ഥാനക്കാരനിൽ നിന്നും പോലീസ് ഈടാക്കിയത് 500 രൂപയാണ് .
യു പി സ്വദേശിയും മംഗല്‍പാടി കുക്കാറില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ കാസിമിനാണ് (26) കുമ്പളയിലെ ഹൈവേ പൊലീസ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ചുമത്തിയത്. മംഗല്‍പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് കൂടി സൈക്കിളില്‍ പോകുന്ന വേളയിലാണ് കാസിമിനെ പൊലീസ് തടഞ്ഞത്.
ആദ്യം അമിത വേഗത്തിലാണ് സൈക്കിള്‍ അതു കൊണ്ട് 2000 രൂപ പിഴയടയ്ക്കണമെന്നാണ് പൊലീസ് പറഞ്ഞതെന്ന് കാസിം പറഞ്ഞു. അത്രയും പണം കൈവശമില്ലെന്ന അറിയച്ചതോടെ പൊലീസ് പിഴയില്‍ ഇളവ് നല്‍കി. 500 രൂപയും വാങ്ങി പിഴ ഈടാക്കിയതിന്റെ രസീതും നല്‍കി. ഈ രസീതില്‍ കെഎല്‍ 14 ക്യൂ 7874 എന്ന വാഹനത്തിനാണ് പിഴ. ഇത് വേറെ ഒരാളുടെ പേരിലുള്ള വാഹനമാണ്.

പിഴ ഈടാക്കിയതിനുള്ള കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതാണ്. അതേസമയം പിഴ ഈടാക്കിയത് സ്‌കൂട്ടര്‍ യാത്രക്കാരനാണ്. മറിച്ചുള്ള പ്രചാരണം അവാസ്തവമാണെന്നും ഹൈവേ പൊലീസ് അറിയിച്ചു. ഈക്കാര്യം ശ്രദ്ധയില്‍പ്പെട്ടതായി കാസര്‍ഗോഡ് എസ് പി ഡോ.എ.ശ്രീനിവാസ് അറിയിച്ചു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുണ്ട്. അത് കിട്ടിയ ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
https://www.facebook.com/Malayalivartha

























