ബ്രുവറി തുടങ്ങാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി വിഎസ് അച്യുതാനന്ദൻ

പിണറായി സർക്കാരിനെതിരെ വിഎസ് അച്യുതാനന്ദൻ പ്രത്യക്ഷ സമരത്തിന് . പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ ബ്രുവറി തുടങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരത്തിനിറങ്ങി ഇമേജ് വർധിപ്പിക്കാനുള്ള തീരുമാനത്തിന് തന്നെ ഇഷ്ടപ്പെടുന്ന പാർട്ടി അണികൾക്ക്അച്യുതാനന്ദൻ യെസ് പറഞ്ഞു എന്നാണ് വിവരം. ഡിസ്റ്റിലറി വിവാദത്തിൽ വിഎസ് ഇടപെടുന്നതിനോട് അദ്ദേഹത്തിന്റെ മകൻ അരുൺ കുമാർ ഉൾപ്പെടെയുള്ളവർക്ക് ഒരു താത്പര്യവുമില്ലെന്നാണ് വിവരം.
ബ്രൂവറി , ഡിസ്റ്റിലറി വിവാദത്തിൽ യു ഡി എഫിനും ബിജെപിക്കുമൊപ്പം നിൽക്കുകയാണ് ഫലത്തിൽ അച്ചുതാനന്ദൻ. സി പി എമ്മിന്റെ കേന്ദ്രനേതാക്കൾക്ക് വി എസ് അച്യുതാനന്ദൻ കത്തെഴുതി കഴിഞ്ഞു. പ്ലാച്ചിമടയിൽ താൻ കൊക്കകോളക്കെതിരെ നടത്തിയ സമരത്തിന്റെ ഹാങ് ഓവറിലാണ് ഇപ്പോഴും വിഎസ്.
അതിനിടെ എലപ്പുള്ളിയിലെ തദ്ദേശവാസികൾ വി എസിനെ സന്ദർശിച്ചിരുന്നു. കൊക്കകോള സമരത്തിന്റെ മാതൃകയിൽസ്ഥലത്തെത്തി സമരം ചെയ്യണമെന്ന കാര്യത്തിൽ വി എസ് തീരുമാനിച്ചിട്ടില്ല. അതേ സമയം സീതാറാം യച്ചൂരിഉൾപ്പെടെയുള്ളവർക്ക് കേരളത്തിൽ നടക്കുന്ന മദ്യവിവാദത്തിൽ ദുരുഹതയുണ്ടെന്ന് സംശയമുണ്ട്.
അച്യുതാനന്ദൻ ഏറെ നാളായി നിശബ്ദനാണ്. അദ്ദേഹത്തിന് സർക്കാരിനെതിരെ നീങ്ങാൻ പ്രത്യേക താത്പര്യമൊന്നുമില്ല. എന്നാൽ അച്ചുതാനന്ദന്റെ പഴയ ടീം മദ്യവിവാദം ഉണ്ടായതോടെ സജീവമായി. അവർ അച്യുതാനന്ദനെ കണ്ടു. അച്ചുതാനന്ദൻ ഇറങ്ങിയാൽ മാത്രമേ മദ്യ വിവാദം കത്തുകയുള്ളുവെന്ന് അവർക്കറിയാം. ഇതിൽ പിണറായിയുടെ ഭാഷയിലുള്ള
അച്യുതാനന്ദൻ പാലക്കാട്ജില്ലയിൽ നിന്നുള്ള നിയമസഭാംഗമാണ്. അദ്ദേഹം ചിലപ്പോൾ അടുത്ത തെരഞ്ഞടുപ്പിൽ മത്സരിക്കണമെന്നില്ല. എന്നാൽ പാലക്കാട്ടെ ജനങ്ങളോട് നീതി പുലർത്തണമെന്ന ചിന്തയിലാണ് വി എസ്. അതു കൊണ്ടുകൂടിയാണ് സമ്മർദ്ദമുള്ള ഒരു തീരുമാനത്തിന് അദ്ദേഹം തയ്യാറെടുത്തുന്നത്. അതിനിടെ അച്യുതാനന്ദനെ ഒഴിവാക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. സിസ്റ്റിലറി വിവാദത്തിൽ അദ്ദേഹം നിലപാടെടുകരുതെന്ന് ചില നേതാക്കൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അത് വി എസ് അനുസരിക്കുമോ എന്ന് കണ്ടറിയണം.
സിസ്റ്റിലറി, ബ്രൂവ്റി വിവാദത്തിൽ ഇടത് സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിപക്ഷത്തെ തണുപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പാളിയതിൽ വലിയ വിഷമത്തിലാണ് സർക്കാർ. വിവാദത്തിലെ ഗുണഭോക്താക്കളായ വൻകിട കമ്പനികൾ പ്രതിപക്ഷ നേതാക്കളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. കോൺഗ്രസ് പുനാസംഘടനയോടെ ഊർജസ്വലനായ ചെന്നിത്തല വിഷയത്തിൽ വിടാതെ നീല കൊള്ളുകയാണ്. ഈ സാഹചര്യത്തിൽ അച്യുതാനന്ദൻ കൂടി സമര രംഗത്തിറങ്ങിയാൽ കളി പാളും.
https://www.facebook.com/Malayalivartha
























