സുപ്രീംകോടതിവിധി സർക്കാരിനെതിരായ വജ്രായുധമാക്കാനൊരുങ്ങി കോൺഗ്രസ്; പ്രതിപക്ഷ പാളയത്തിൽ മുന്നൊരുക്കങ്ങളുമായി നേതാക്കളുടെ ചർച്ചകൾ സജീവം

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിവിധി സർക്കാരിനെതിരായ വജ്രായുധമാക്കാനൊരുങ്ങി കോൺഗ്രസ്. കോടതിവിധിക്ക് ശേഷം ഭിന്നാഭിപ്രായത്തിലായിരുന്ന നേതാക്കൾ എല്ലാംതന്നെ ഇന്ന് ഒന്നിക്കുന്ന കാഴ്ചയാണ് കാണുന്നത്.സർക്കാർ പുനഃപരിശോധനാ ഹർജ്ജി നൽകണമെന്ന ആവശ്യവുമായി കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ രംഗത്തെത്തിയിരുന്നു .എന്നാൽ ശബരിമലവിഷയത്തിൽ കെ.പി.സി.സി.പുനഃപരിശോധനാ ഹർജി നൽകാനൊരുങ്ങുകയാണ്. നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.ഈവിഷയത്തിൽ ഭക്തരെ അണിനിരത്തി സർക്കാരിനെതിരെ കടുത്ത പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും മുല്ലപ്പളി വ്യക്തമാക്കുന്നു .കൃത്യമായി വിശ്വാസികളുടെ വികാരം മനസ്സിലാക്കിയുള്ള സമരപരിപാടികളാകും കെ.പി.സി.സി സംഘടിപ്പിക്കുക .
കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും പ്രതിപക്ഷനേതാവും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു . കോടതിവിധിക്ക് പിന്നാലെ സർക്കാരിനെതിരെയും കോടതിക്കെതിരെയും കടുത്തവിമർശനവുമായി രംഗത്തെത്തിയ കെ.പി.സി.സി ഉപാധ്യക്ഷൻ കെ സുരേന്ദ്രന്റെയും അഭിപ്രായം ആരാഞ്ഞിരുന്നു.
മുല്ലപ്പളിയുടെ നിലപാട് മാറ്റത്തിന് പിന്നാലെ കോൺഗ്രസിലെ വനിതാനേതാക്കളും സർക്കാരിനെതിരെ കടുത്തവിമർശനവുമായി രംഗത്തെത്തി. വിധിക്ക് പിന്നാലെ അനുകൂല നിലപാടുമായി ചാനലുകളിൽ എത്തിയ മഹിളാ കോൺഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയുൾപ്പെടെയുള്ള നേതാക്കൾക്ക് വിശ്വാസികൾക്ക് എതിരായ നിലപാടുകൾ സ്വീകരിക്കരുതെന്ന കടുത്ത നിർദ്ദേശവും നൽകിയിട്ടുണ്ട്.
ദേവസ്വംബോർഡിലെ കോൺഗ്രസ് അനുഭാവികളെ മുൻനിർത്തി ചർച്ചകൾ സംഘടിപ്പിച്ചതിന് ശേഷമാകും പ്രതിഷേധപരിപാടികൾ ഏതുരീതിയിൽ വേണമെന്ന് തീരുമാനിക്കുക.സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തന്നെയാണ് സർക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം ഉയർത്തികാണിക്കുക.വി.എസ് അച്യുതാനന്ദൻ മുഖ്യമന്തിയായിരുന്ന സമയത്ത് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം ഉമ്മൻചാണ്ടി സർക്കാർ പിൻവലിക്കുകയും ഭക്തർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു .എന്നാൽ തുടർന്നുവന്ന പിണറായി സർക്കാർ സുപ്രീംകോടതിയിൽ ഈ നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലമാണ് സമർപ്പിച്ചത്.ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നത് .ഒരു ഭാഗത്ത് ബി.ജെ.പിയുടെയും ഹിന്ദുസംഘടനകളുടെയും പ്രതിഷേധം ആളിക്കത്തുബോൾ.വിശ്വാസികളുടെ വികാരത്തിന് മുൻതൂക്കം നൽകിയുള്ള പ്രഷോഭത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
വിധിയുടെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന എന്ത് സംഘർഷങ്ങക്കും സർക്കാരാകും ഉത്തരവാദി എന്നായിരുന്നു കോൺഗ്രസ് പ്രചാരണവിഭാഗം ചെയർമാൻ കെ.മുരളീധരന്റെ പ്രതികരണം.
ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനുള്ള മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടത് .ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തണം . പന്തളത്ത് ഇന്നലെ വന്നെത്തിയ ജനക്കൂട്ടം ആരും പറഞ്ഞിട്ടെത്തിയതല്ല. വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ യാന്ത്രികമായി എത്തിയ ജനക്കൂട്ടമാണ് അവിടെ കണ്ടത്. ജെല്ലിക്കെട്ട് വിവാദം തമിഴ്‌നാട് സര്‍ക്കാര്‍ കൈകാര്യം ചെയ്ത പോലെ ശബരിമല വിഷയവും കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്യണം എന്നായിരുന്നു കെ.പി.സി.സി ഉപാധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം
സുപ്രീം കോടതി വിധി പെട്ടെന്നുതന്നെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കേണ്ടതില്ല. മുന്‍പുണ്ടായ പല കോടതിവിധികളും നടപ്പാക്കാതെയുണ്ട്. വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തിരക്കുകൂട്ടരുതെന്നുമാണ് വിഷയത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം
https://www.facebook.com/Malayalivartha

























