Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോക്ടർമാർ പഴയതുപോലെ ഒ.പിയിലും ഓപ്പറേഷൻ തീയേറ്ററുകളിലും ക്ലാസുകളിലുമെത്തും... സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളെ ദുരിതത്തിലാക്കിയ ഡോക്ടർമാരുടെ സമരം പിൻവലിച്ചു...

ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലൂടെ ജുവലറിയും െഫെനാന്‍സ് സ്ഥാപനവും ആരംഭിക്കാമെന്നു പറഞ്ഞു പറ്റിച്ചു; പ്രിയയുടെ വലയില്‍ ആദ്യം വീണത് പ്രവാസി;ആരെയും വാചകമടിച്ചു വീഴ്ത്താന്‍ കഴിവുള്ള പ്രിയയുടെ കെണിയില്‍ വീണത് നിരവധി ആളുകള്‍…

05 OCTOBER 2018 01:39 PM IST
മലയാളി വാര്‍ത്ത

ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലൂടെ ജുവലറിയും െഫെനാന്‍സ് സ്ഥാപനവും ആരംഭിക്കാമെന്നു പറഞ്ഞു പറ്റിച്ചു 75 ലക്ഷം രൂപ തട്ടിയെടുത്ത പ്രിയ ചെറിയ പുള്ളിയല്ല. തട്ടിപ്പിൽ സരിത എസ് നായരെ വെല്ലും ഈ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി.

വെഞ്ഞാറമ്മൂട് സ്വദേശിയായിരുന്ന പ്രിയ അവിടെ ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞതിനെത്തുടര്‍ന്ന് തൃശൂരേക്ക് മുങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് മൂന്നു മക്കളുമുണ്ട്. അനാഥരായ മൂന്നു കുട്ടികളെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നുവെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. ഇംഗ്ലിഷിലും ഹിന്ദിയിലും അത്യാവശ്യം നന്നായി സംസാരിക്കാനുള്ള കഴിവുള്ള പ്രിയ പരിചയപ്പെടുന്ന ഓരോരുത്തരേയും പറഞ്ഞു പറ്റിക്കും. കാര്‍ വാടകയ്ക്കെടുത്ത് കറങ്ങും. നല്ല ഭക്ഷണം, ആഡംബര വസ്ത്രം.... ഇങ്ങനെ പണം ധൂര്‍ത്തടിച്ച് തീര്‍ക്കും

പ്രവാസിയാണ് പ്രിയയുടെ വലയില്‍ ആദ്യം വീണത്. ഫേസ്ബുക് വഴിയായിരുന്നു പരിചയപ്പെടല്‍. ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന തൃശൂര്‍ മുണ്ടൂര്‍ കിരാലൂര്‍ സ്വദേശി അനില്‍കുമാറുമായി ഫെയ്‌സ്ബുക്ക് ചാറ്റിങ് വഴി പരിചയപ്പെട്ടശേഷമാണ് പ്രിയ തട്ടിപ്പ് ആരംഭിച്ചത്. ഒരുവര്‍ഷത്തെ ചാറ്റിങ് പരിചയം വഴി ഇരുവരും തമ്മില്‍ ഉറച്ച ബന്ധമായി. വാചകമടിച്ച് പ്രവാസിയെ വീഴ്ത്തിയ പ്രിയ താന്‍ മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുകയാണെന്നാണ് ധരിപ്പിച്ചിരുന്നത്. തുടര്‍ന്ന സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെറിയ സഹായങ്ങള്‍ ഇയാളില്‍ നിന്നും കൈപ്പറ്റി. കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന പ്രവാസി 20 ലക്ഷം രൂപ പ്രിയയ്ക്കു നല്‍കി.

ഇന്റീരിയര്‍ ജോലികള്‍ ഏറ്റെടുത്ത യുവാവായിരുന്നു പ്രിയയുടെ അടുത്ത ഇര. ചൂണ്ടലില്‍ ധനകാര്യ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഈ യുവാവിനെ പറഞ്ഞു പറ്റിച്ചതിനെ തുടർന്ന് അഞ്ചു ലക്ഷം രൂപ നല്‍കി. കൂടാതെ ഇന്റീരിയര്‍ പണിക്കു വന്ന യുവാക്കളും ലക്ഷങ്ങള്‍ നല്‍കി. ഇങ്ങനെ പതിനഞ്ചു പേരില്‍ നിന്നായി പ്രിയ തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്.

ധനകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിക്കാരനായി സ്ഥിരം ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സെക്യൂരിറ്റിക്കാരനെ പറ്റിച്ചു. 75,000 രൂപ നല്‍കിയാല്‍ ജോലി സുരക്ഷയും ഒപ്പം രണ്ടു മാസത്തെ ശമ്പളം അഡ്വാന്‍സായും നല്‍കുമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാളില്‍ നിന്ന് തട്ടിയ 75,000 രൂപയില്‍ 40000 രൂപ രണ്ടു മാസത്തെ ശമ്പളമായി അയാൾക്ക് തന്നെ തിരികെ നൽകി.

ഇതിനു ശേഷം പഴയപ്രവാസിയെ പ്രിയ വീണ്ടും പറ്റിച്ചു. തിരുവനന്തപുരത്ത് തനിക്ക് കുറേ ഭൂമിയുണ്ടെന്നും തര്‍ക്കത്തില്‍ കിടക്കുന്ന സ്ഥലമായതിനാല്‍ ഒരു വിവാഹ രേഖ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു പ്രിയ ജ്വല്ലറി തുടങ്ങാന്‍ പണം നിക്ഷേപിച്ച പ്രവാസിയെ വലയില്‍ വീഴ്ത്തുന്നത്. ഭൂമി കിട്ടിയാല്‍ അതു വില്‍ക്കാമെന്നും അതില്‍ നിന്നും നല്ലൊരു തുക കിട്ടുമെന്നും അതില്‍ പാതി തരാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയെ പറ്റിച്ചു .

മകനോട് ഇക്കാര്യം പറഞ്ഞ പ്രവാസി ക്ഷേത്രത്തില്‍ വച്ച് പേരിനൊരു വിവാഹവും റജിസ്റ്റര്‍ ചെയ്തു. ഈ വിവാഹ രേഖ ഭാവിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നെന്നാണ് പോലീസ് ചോദിച്ചപ്പോള്‍ പറഞ്ഞത്.  ചൂണ്ടലില്‍ റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന ആര്‍ത്താറ്റ് കൂളിയാട്ടില്‍ വിബീഷിന്റെ പരാതിയില്‍ കുന്നംകുളം എ.സി.പി. സിനോജിന്റെ നിര്‍ദേശാനുസരണം സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. യു.കെ. ഷാജഹാന്‍, എ.എസ്.ഐ. ഗോപി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബുരാജ്, ജാന്‍സി, ഗീത എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്. തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് 30 ദിവസം ജയിലില്‍ കിടന്നിരുന്നു. പിന്നെയാണ്, ധനകാര്യ സ്ഥാപനം നടത്തി മുങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (33 minutes ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (45 minutes ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (1 hour ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (1 hour ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (1 hour ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (2 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (2 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (2 hours ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (2 hours ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (2 hours ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (2 hours ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (2 hours ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (3 hours ago)

Malayali Vartha Recommends