ജനവിരുദ്ധമായ ഐസക്കിന്റെ ജുബ്ബയൊക്കെ ഊരി വച്ച് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ചാട്ടവാറിനടിക്കണം ; തോമസ് ഐസക്കിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ

തോമസ് ഐസക്കിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ജനവിരുദ്ധമായ ഐസക്കിന്റെ ജുബ്ബയൊക്കെ ഊരി വച്ച് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ചാട്ടവാറിനടിക്കണം എന്ന് എ എൻ രാധാകൃഷ്ണൻ. പിണറായി വിജയനെ പോലെ എല്ലാ ആളുകൾക്കും അമേരിക്കയിൽ പോയ് ചികിൽസിക്കാൻ ആകുമോ എന്നും അദ്ദേഹം ചോദിച്ചു. ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ധനകാര്യ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ജനതാപാർട്ടി ഈ ആയുഷ്മാൻ ഭാരത് എന്ന പാവപെട്ടവനുള്ള ബൃഹത്തായ ആരോഗ്യ പദ്ധതി അട്ടിമറിച്ചിട്ടുള്ള നമ്മുടെ സംസ്ഥാന ഗവണ്മെന്റിന്റെ നിലപാടുകൾക്കെതിരെ സംസ്ഥാനത്ത് പ്രക്ഷോപങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി സർക്കാർ സാധാരണജനങ്ങൾക്ക് വേണ്ടി, പാവങ്ങൾക്ക് വേണ്ടി ഏതെങ്കിലും പദ്ധതി ആരംഭിച്ചാൽ ആ പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ശ്രീമാൻ തോമസ് ഐസക്കാണ്. ബഹുമാന്യനായ കേരളത്തിന്റെ ധനകാര്യ മന്ത്രിക്ക് നേരത്തെ സോമൻ പറഞ്ഞതുപോലെ ഈ ലോട്ടറി കച്ചവടവും കള്ളൂ കച്ചവടവും മാത്രമേ പരിചയമുള്ളൂ. കമ്മീഷൻ മാത്രം വാങ്ങുന്ന പണി മാത്രമേ അദ്ദേഹത്തിന് പരിചയമുള്ളൂ. ബാക്കി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന എല്ല്ലാ പദ്ധതികളെയും അട്ടിമറിക്കുകയാണ്. ഈ ആശുഷമാണ് ഭാരത് എന്ന പരിപാടി നമ്മുടെ നാട്ടിലെ പാവപെട്ട ആളുകൾക്ക് വേണ്ടിയാ.
പാവപെട്ട ജനങ്ങൾക്ക് വേണ്ടി അഞ്ചു ലക്ഷത്തിന്റെ സൗജന്യമായ ആരോഗ്യ പദ്ധതി കേന്ദ്രം നൽകിയിരുന്നു. ഇന്ത്യയിലെ പ്രമുഖം ആയ എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പാക്കി. കേരളത്തിൽ മാത്രം ശ്രീമാൻ തോമസ് ഐസക്ക് പറയുന്നു ഇത് പറ്റില്ലാന്ന്. കഴിഞ്ഞ ദിവസം തോമസ് ഐസക്ക് പറയുന്നു ഞങ്ങൾ രണ്ടുലക്ഷത്തിന്റെ പുതിയൊരു പദ്ധതി കൊണ്ടുവരാൻ പോകുന്നു എന്ന്. നമ്മുടെ നാട്ടിലെ അണുകുടുംബങ്ങളിലെ കുടുംബ നാഥന് എന്തേലും അസുഖം വന്നാൽ ആ കുടുംബം തകർന്ന് പോകും. തോമസ് ഐസക്ക് പറയുന്നു താലൂക്ക് ആശുപത്രിയി ഇത് സജ്ജമാക്കുമെന്ന്. പാരസെറ്റമോൾ പോലും ഇല്ലാത്ത കേരളത്തിലെ താലൂക്ക് ആശുപത്രിയിൽ എന്ത് സജ്ജീകരണമാണ് ഉള്ളത്. പാവപ്പെട്ടവന് അടിയന്തിരമായി ഒരു ഓപ്പറേഷന് സജ്ജമൊരുക്കാത്ത ഈ സർക്കാർ പാവപ്പെട്ടവന് എതിരായ സർക്കാരാണ്. ഈ സർക്കാർ അപ്രഖ്യാപിത രീതിയിൽ പാവപെട്ടവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരാണ്. സാധാരണക്കാർക്ക് എതിരായ സർക്കാർ ക്വേരളത്തിൽ ഇത് നിർത്താതെ തുടരുകയാ. പ്രളയം ഉണ്ടായപ്പോൾ കേരളത്തിന്റെ സമൂഹ മനസാക്ഷി സടകൊടഞ്ഞ് എണീറ്റു. ജാതിമത വ്യത്യാസമെന്യേ എല്ലാരും ഒന്നിച്ച്. എന്നാൽ ഇപ്പോൾ സ്ഥിതി മണ്ടന്മാർ ലണ്ടനിലേക്ക് പോകും പോലെ എല്ലാവരും കുപ്പായവും ഇട്ട് നാളെ മുതൽ ലണ്ടനിലും ദുബായിലും ഉല്ലാസയാത്രക്ക് പോകുകയാണ് എന്നും അദ്ദേഹം വിമർശിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിയോട് കേരളത്തിന്റെ സമീപനത്തെ ചൂണ്ടിക്കാട്ടിയാണ് എ എൻ രാധാകൃഷ്ണന്റെ പ്രതികരണം
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha
























