ന്യൂനമർദ്ദം 36 മണിക്കൂറിൽചുഴലിക്കാറ്റായി മാറാൻ സാധ്യത... കനത്ത മഴ തുടരുന്നു.. കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 36 മണിക്കൂറിൽചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ഇതോടെ കേരളത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകുമെന്നു ഉറപ്പായി. മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്താന്‍ കെ.എസ്.ഇ.ബി തയാറെടുപ്പ് നേരത്തെ തുടങ്ങി.തെന്മല ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ തുറന്നതിനാൽ . കല്ലടയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണം. കക്കയം ഡാം രണ്ടുമണിക്ക് തുറന്നു. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. പെരിയാര്‍, മുതിരപ്പുഴയാര്‍, തൊടുപുഴയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പമ്പാ, കക്കി ഡാമുകളുടെ ഷട്ടറുകളും ഉയർത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.3 അടിയായി ഉയര്‍ന്നതും ആശങ്കക്ക് വക നൽകുന്നുണ്ട്.
അതിതീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലത്തുനിന്ന് പോയ 96 മീൻപിടുത്ത ബോട്ടുകൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല
മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതിരപ്പിള്ളിയിലും നെല്ലിയാമ്പതിയിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നേരത്തെ ഉരുൾപൊട്ടലുണ്ടായ മലയോര മേഖലയിൽ പ്രത്യേക ജാഗ്രതാനിർദേശം. കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, ചാലിയാർ, മമ്പാട് , ഊർങ്ങാട്ടിരി പഞ്ചായത്തുകളിലായി അറുപതിടങ്ങളിലാണ് നേരത്തെ ഉരുൾപൊട്ടലുണ്ടായത്
രാത്രിയിൽ ഡാം തുറക്കരുതെന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഇപ്പോൾ ആരെയും മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഇല്ലെങ്കിലും ഏതു അടിയന്തിര സന്ദര്ഭത്തെയും നേരിടാനുള്ള മുൻകരുതലെടുക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ കേന്ദ്ര ദുരന്ത നിവാരണ സേന ഇന്ന് ഉച്ചകഴിഞ്ഞ് എത്തും.
https://www.facebook.com/Malayalivartha





















