നാമജപവുമായി ജനസഹസ്രം; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്. ആയിരക്കണക്കിന് ആളുകളാണ് പത്തനംതിട്ട ജില്ലയിലെ ചെറിയ ഗ്രാമപഞ്ചായത്ത് ആയ മല്ലപ്പള്ളിയിൽ നിന്നും ശരണം വിളിയുമായി നിരത്തിലിറങ്ങിയത്. മല്ലപ്പള്ളി കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനസഹസ്രമായിരുന്നു ജാതി, മത, രാഷ്ട്രീയം ഇല്ലാതെ നിരത്തുകൾ കയ്യേറിയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്.
അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി ആദ്യം സ്വാഗതം ചെയ്ത ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുളള രാഷ്ട്രീയപാർട്ടികൾ ചുവടുമാറിയതിന് തൊട്ടുപിന്നാലെ നിലപാട് മയപ്പെടുത്തി സിപിഎം രംഗത്ത് വന്നു. ദേശാഭിമാനിയിലെ പ്രതിവാര പംക്തിയായ ‘നേർവഴി’യിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നിലപാട് വൃക്തമാക്കിയത്.
സ്ത്രീകളെ ശബരിമലയിലേക്കെത്തിക്കാന്‍ സിപിഎം ഇടപെടില്ലെന്നും താല്‍പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകണ്ടതില്ലെന്നും കോടിയേരി വിശദീകരിച്ചു. കോടതിവിധിയിലൂടെ ലഭിച്ച അവസരം ഇഷ്ടമുള്ളവര്‍ക്ക് ഉപയോഗിക്കാം. കോടതിവിധി വന്നപ്പോള്‍ എതിര്‍ക്കാതിരുന്ന ചെന്നിത്തല ഇപ്പോള്‍ കളംമാറ്റി. സോണിയാ ഗാന്ധി സുപ്രീംകോടതി വിധിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha





















