കലാഭവൻ മണിയുടെ കുടുംബം അദ്ദേഹത്തിന്റെ മരണ ശേഷം അനുഭവിച്ചഏറ്റവും വലിയ വേദനയായി മാറുകയാണ് വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി ; അതെന്ത് കൊണ്ട് ?

മണിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ധാരണ കലാഭവൻ മണി മരിച്ചിട്ടില്ല എന്നതാണ്. ജീവിച്ചിരുന്ന കാലത്ത് ഷൂട്ടിങ്ങിന് പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് മണി വീട്ടിൽ മടങ്ങിയെത്തിയിരുന്നത്. അതിൽ വീട്ടുകാർക്ക് ആർക്കും ഒരു വിഷമവുമുണ്ടായിരുന്നില്ല. കാരണം വീട്ടിലില്ലെങ്കിലും അദ്ദേഹം ഫോണിൽ ഭാര്യയും മകളുമായി ബന്ധപ്പെട്ടിരുന്നു. വീട്ടിലുണ്ടെങ്കിൽ തന്നെ സിനിമാ ചർച്ചകൾ നടത്താനും കൂട്ടുകാരെ കാണാനുമൊക്കെയായി പാടിയിലായിരുന്നു സമയം ചെലവഴിച്ചിരുന്നത്. പാടി വീടിന് സമീപത്ത് തന്നെയായതിനാൽ അതിലും വീട്ടുകാർക്ക് വിഷമമുണ്ടായിരുന്നില്ല. കാരണം വിളിച്ചാൽ അപ്പോൾ തന്നെ മണി വീട്ടിലെത്തും. ഇപ്പോൾ വിളിക്കുന്നില്ല എന്ന കുറവ് മാത്രമാണുള്ളത് . ബാക്കിയെല്ലാം പഴയതു പോലെ തന്നെയാണ്.
മണിയുടെ മരണം ഇപ്പോഴും ഭാര്യയും മകളും സഹോദരനും അംഗീകരിച്ചിട്ടില്ല. അങ്ങനെയാരെങ്കിലുംപറഞ്ഞാൽ ഇവർ വഴക്കുമുണ്ടാക്കും. അങ്ങനെയിരിക്കുമ്പോഴാണ് മണിക്ക് ഏറെ വേണ്ടപ്പെട്ട വിനയൻ ഇന്തരമൊരു സിനിമയുടെ പദധതിയുമായി സഹോദരൻ രാമകൃഷ്ണനെ കാണുന്നത്. അദ്ദേഹം അത് മണിയുടെ ഭാര്യയെയും മകളെയും അറിയിച്ചെങ്കിലും അവർക്ക് മനസുകൊണ്ട് എതിർപ്പായിരുന്നു. സിനിമ വരിക എന്നാൽ മണി മരിച്ചു എന്നാണർത്ഥം. അങ്ങനെ അവർ സമ്മതിക്കാൻ തയ്യാറല്ല. അതു കൊണ്ടു തന്നെ സിനിമ ഇറങ്ങിയ ശേഷം അത് കാണേണ്ടെന്നും മണിയുടെ കുടുംബം തീരുമാനിച്ചിരുന്നു.
ഉപരി പഠനത്തിന് പോയ മകളെ വിട്ട് മണിയുടെ ഭാര്യ അവരുടെ അനിയത്തിക്കൊപ്പമാണ് താമസിക്കുന്നത്. മണിയുടെ വീട്ടിലല്ല ഇവരുടെ ഇപ്പോഴത്തെ താമസം. മകൾ മടങ്ങി വന്നിട്ട് വീട്ടിലെത്താമെന്നാണ് തീരുമാനം. എന്നാൽ തങ്ങൾ എവിടെയായാലും മനസിൽമണിയുണ്ട്. മണിയുടെ ചിരികിലുക്കമുണ്ട്. നിഷ്കളങ്കമായ സ്നേഹമുണ്ട്. കുടുംബുവുമായി മണി അകൽച്ചയിലായിരുന്നു എന്ന പ്രചരണം കുടുംബത്തെ ചെറിയ തോതിലൊന്നുമല്ല വേദനിപ്പിച്ചത്. തന്റെതായ ഒരു ലോകം സ്വയം സൃഷ്ടിക്കാൻ മണി താത്പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് പാടിയിൽ അദ്ദേഹം കഴിഞ്ഞത്. പണ്ടും മണിയുടെ കാര്യങ്ങളിൽ കുടുംബം ഇടപെട്ടിരുന്നില്ല. അങ്ങനെ ഇടപെടാൻ മണി അനുവദിച്ചിരുന്നുമില്ല.
ആ ദുരന്ത നാളുകൾ ഇനിയും ഓർക്കാൻ കുടുംബം തയാറല്ല. അത് തന്നെയാണ് വിനയനോടുള്ള അവരുടെ പരാതി. അതേ സമയം വിനയൻ മണിയെ ഓർത്തതിലും ഇത്തരത്തിൽ ഒരു സിനിമ എടുത്തതിലും ചാലക്കുടിയിലെ ചങ്ങാതിമാർ സന്തുഷ്ടരാണ് . എന്നും വിനയൻ മണിക്കൊപ്പം നിലകൊണ്ടിരുന്നു. മണിയുടെ ദുഃഖത്തിലും സന്തോഷത്തിലും ഉയർച്ചയിലും താഴ്ചയിലും വിനയൻ മണിക്കൊപ്പം ഉണ്ടായിരുന്നു.
സിനിമയിൽ മണിയുടെ അനിയന്റെ വേഷം ചെയ്യാൻ രാമകൃഷ്ണനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതിനുള്ള ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്.
https://www.facebook.com/Malayalivartha





















