സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും വ്യക്തമല്ല ; ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീകപീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വാദത്തെ വീണ്ടും തള്ളി കെസിബിസി ;സഭാ വിശ്വാസികൾ ഏറെ സംശയവും അസ്വസ്ഥതയും പ്രകടിപ്പിച്ച കേസിൽ പുതിയ മാനം

ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീകപീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വാദത്തെ വീണ്ടും തള്ളി കെസിബിസി. വിഷയത്തില്‍ കെസിബിസിയുടത് സമദൂര നിലപാടാണെന്നും, കന്യാസ്ത്രീയോടോ, ബിഷപ്പിനോടോ പക്ഷപാതം കാണിച്ചിട്ടില്ലെന്നും നയം വ്യക്തമാക്കി കെസിബിസി പ്രസിടന്റ്റ് മാർ സൂസപാക്യം രംഗത്ത്. സഭാ വിശ്വാസികൾ ഏറെ സംശയവും അസ്വസ്ഥതയും പ്രകടിപ്പിച്ച കേസിൽ പുതിയ മാനം.
സഭയുടെ വാതില്‍ അടഞ്ഞ ശേഷമാണ് പോലീസിനെ സമീപിച്ചതെന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ വാദം കെസിബിസി തള്ളി. സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന് കന്യാസ്ത്രീ പരാതി നല്‍കുന്നത് സമരം തുടങ്ങിയതിന് ശേഷമാണ്. സെപ്റ്റംബര്‍ എട്ടിന് സമരം തുടങ്ങിയ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന് കന്യാസ്ത്രീ പരാതി നല്‍കിയത്. അതേസമയം കെസിബിസിക്ക് ഇന്നേവരെ കന്യാസ്ത്രീയില്‍ നിന്നും പരാതി കിട്ടിയിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോയെ മെത്രാന്മാര്‍ ജയിലില്‍ കാണുന്നത് തികച്ചും വ്യക്തിപരമാണ്. അതിനുള്ള സ്വാതന്ത്ര്യം മെത്രാന്മാര്‍ക്കൂണ്ടെന്നും സൂസപാക്യം വ്യക്തമാക്കി. എന്നാല്‍ ബിഷപ്പിനെതിരായ ലൈംഗീക പീഡന കേസിനെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും സൂസപാക്യം കൂട്ടിച്ചേര്‍ത്തു
ഡോക്ടർ സൂസാപാക്യത്തിന്റെ വിശദീകരണം ഇങ്ങനെ;
'ആനുകാലിക സംഭവ വികാസങ്ങളുടെ പച്ഛാത്തലത്തിൽ കെസിബിസി വളരെയേറെ വിമർശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു അവസരമാണിത്. ജലന്തർ രൂപതാ അധ്യക്ഷനെതിരെ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗികാരോപണമാണ് ചർച്ചാവിഷയം. വർഷങ്ങളായി ഈ സന്യാസിനി അടിച്ചമർത്തലും ഭീഷണിയും അപമാനവും സഹിക്കുന്നു എന്നതാണ് പരാതി. ഡൽഹിയിലെ മൊൻഷോക്കും സിബിസിഐ അധ്യക്ഷനും ഉത്തരവാദിത്വപെട്ടവർക്കും വ്യക്തിപരമായി കേരളത്തിലെ ചില മെത്രാന്മാർക്കും പരാതികൾ അയച്ചുവെന്നും സഭയുടെ ഭാഗത്ത് നിന്നും പരിഹാരത്തിനായുള്ളഎല്ലാ വാതിലുകളും അടഞ്ഞപ്പോൾ പോലീസിനെ സമീപിക്കുവാൻ സന്യാസിനിയെ നിർബന്ധിതയാക്കിയെന്നുമാണ് സമർപ്പിതരുടെ വിശദീകരണം.
വളരെ ഏറെ ഗൗരവമായി എടുക്കേണ്ട ഒരു വിഷയമാണിത്. കെസിബിസി അധ്യക്ഷൻ എന്ന നിലയിൽ പ്രശ്ന പരിഹാരത്തിൽ നിന്നും നിലപാട് വ്യക്തമാക്കുന്നതിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറുന്നു എന്നുള്ളതാണ് എനിക്കെതിരായ ആക്ഷേപം. ഈ പച്ഛാത്തലത്തിൽ ചില വസ്തുതകൾ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. ഇന്ന് 2018 ഒക്ടോബർ മാസം അഞ്ചാം തീയതി. ഈ ദിവസം വരെ കെസിബിസിക്കോ വ്യക്തിപരമായി എനിക്കോ ഒരു പരാതിപോലും ഇതേകുറിച്ച് ലഭിച്ചിട്ടില്ല. കർദിനാൾ ആലഞ്ചേരി കൊടുത്ത പരാതി വ്യക്തിപരമാണെന്നും രഹസ്യാത്മകമായി അതായത് പേഴ്‌സണൽ ഇൻ കോൺഫിഡൻഷ്യൽ ആയി സൂക്ഷിക്കാൻ ആവശ്യപ്പെട്ടു എന്നുമാണ് അറിയാൻ കഴിഞ്ഞത്. തന്നെയുമല്ല ഈ പരാതികളിൽ ഒന്നിലും തന്നെ ലൈംഗീകാരോപണം ഒന്നുമില്ല എന്നതാണ് സൂചന. മൂന്നുമാസങ്ങൾക്ക് മുൻപ് ജൂൺ മാസം അവസാനം പോലീസ് രെജിസ്റ്റർ ചെയ്ത ഈ കേസിനി കുറിച്ചും അതിന്റെ ഉള്ളടക്കത്തെ കുറിച്ചും
കെസിബിസി അറിയുന്നത് പത്രമാധ്യമങ്ങളിലൂടെ മാത്രമാണ്. ജൂൺമാസം ആരംഭത്തിൽ കൊച്ചിയിൽ ചില മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്രകാരമുള്ള പ്രശ്നങ്ങളെ കെസിബിസി എങ്ങനെയാണ് നേരിടുന്നത് എന്നതിനെക്കുറിച്ച് പൊതുവായി ഞാൻ സൂചിപ്പിച്ച ഏതാനും ചില കാര്യങ്ങൾ ഇവയാണ്, ന്യായം നിഷേധിക്കപ്പെട്ടു എന്ന് തോന്നുന്ന അവസരങ്ങളിൽ പോലീസിൽ പരാതിപ്പെടാനുള്ള സന്യാസിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കെസിബിസി മാനിക്കുന്നു....'
https://www.facebook.com/Malayalivartha


























