ജനരോക്ഷം മനസിലാക്കി നിലപാട് മയപ്പെടുത്തി ദേവസ്വം ബോർഡ് ; പിണറായി കണ്ണുരുട്ടിയാല്‍ ദേവസ്വം പ്രസിഡന്റിന്റെ മുട്ടിടിക്കും , ദേവസ്വം മന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെ ; വിമർശനവുമായി കോണ്‍ഗ്രസ്

ശബരിമല വിഷയത്തില്‍ തിരുവതാംകൂര്‍ നിലപാട് മയപ്പെടുമ്പോള്‍ വ്യക്തമാകുന്നത് ഇത് അയ്യപ്പ ഭക്തരുടെയും രാജ കുടുമ്പത്തിന്റെയും തന്ത്രികുടുമ്പത്തിന്റെയും വിജയം തന്നെയെന്നാണ്. കാരണം സര്‍ക്കാരിന്റെ കടുപിടിത്തത്തില്‍ തകിടം മറിഞ്ഞ ദേവസ്വം ബോഡ് ഇപ്പോള്‍ ജനരോക്ഷം മനസിലാക്കി നിലപാട് മയപ്പെടുത്താന്‍ രംഗത്തുവന്നിരിക്കുന്നത്. ഈ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട് ദേവസ്വം ബോഡ് ഏറ്റുവാങ്ങേണ്ടി വന്ന വിമര്‍ശങ്ങള്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു. പിണറായി കണ്ണുരുട്ടിയാല്‍ ദേവസ്വം പ്രസിഡന്റിന്റെ മുട്ടുടിക്കുമെന്നും പിന്നെ ദേവസ്വം മന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെ എന്നുമാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. എന്തായാലും മന്ത്രി കടകംപള്ളി നേരിട്ടിറങ്ങി ഒരു ചര്‍ച്ച വിളിച്ചു കൂട്ടിയിട്ടുണ്ട് റിവ്യൂ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോഡ് തീരുമാനിച്ചാലുള്ള സര്‍ക്കാര്‍ നിലപാടറിയിക്കാനുള്ള ആകാംശയിലാണ് അയ്യപ്പ ഭക്തര്‍.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഇന്ന് തന്ത്രിമാരുമായി ചര്‍ച്ച നടത്തും റിവ്യൂ ഹര്‍ജി നല്‍കാനുള്ള ചര്‍ച്ചയാകും നടക്കുക. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ചര്‍ച്ചയ്ക്കെത്താന്‍ തന്ത്രി കുടുംബത്തെ വിളിച്ചത്.
ശബരിമല സ്ത്രീപ്രവേശനത്തില്‍ സമവായമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യക്തം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്. യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കി.
വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് പോകാം. താല്പര്യമില്ലാത്തവര്‍ക്ക് പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു.
പുന:പരിശോധന ഹര്‍ജി നല്‍കുന്നകാര്യം ആലോചിക്കുമെന്ന് എ.പത്മകുമാര്‍ പറഞ്ഞു.സ്ത്രീ പ്രവേശന വിഷയത്തില്‍ കലാപത്തിനാണ് ബിജെപി ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും മത വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു. കേന്ദ്രം നിയമനിര്‍മ്മാണം നടത്താത്തത് എന്തുകൊണ്ടെന്നും കടകംപള്ളി ചോദിക്കുന്നു.
https://www.facebook.com/Malayalivartha





















