പിണറായിക്ക് കൊടിയേരിയോട് സംശയ രോഗം ; മുസ്ലീം സ്ത്രീകളെ സുന്നി പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന് കോടിയേരിയുടെ പുതിയ നിലപാട്

സിപിഎം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സാരമായ അഭിപ്രായ വ്യത്യാസത്തിൽ. ശബരിമല വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ച പിണറായിക്കെതിരെ കോടിയേരി രംഗത്ത് വന്നതിന് പിന്നാലെ സുന്നികളുടെ പള്ളിയിൽ സ്ത്രീകളെ കയറ്റണമെന്ന കോടിയേരിയുടെ നിലപാടാണ് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് കാരണമായത്.
ഫലത്തിൽ സി പി എം ഇസ്ലാം മത വിശ്വാസികളെയും തെറ്റിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിലാണ് ആദ്യം സിപിഎം ഹൈന്ദവരെ തെറ്റിച്ചത്. സുപ്രീം കോടതി ഉത്തരവ് വന്നയുടൻ തന്നെ അതികർശനമായി നടപ്പിലാക്കുമെന്ന് സർക്കാർ തീരുമാനമെടുത്തു. ബി ജെ പി കോടതി ഉത്തരവ് അംഗീകരിക്കുമെന്ന് കരുതിയായി രുന്നു സി പി എമ്മിന്റെ നീക്കം. എന്നാൽ ബിജെപിയെ വിട്ട് ഹിന്ദുമത വിശ്വാസികൾ സംഘടിക്കാൻ തുടങ്ങിയതോടെയാണ് സിപിഎം വെട്ടിലായത്. അതോടെ ഹൈന്ദവരെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ചു. പുന പരിശോധനാ ഹർജി നൽകാനുള്ള നീക്കം ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം ഹർജി നൽകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പ്രഖ്യാപിച്ചതോടെ പണി പാളി. അതോടെ പേടിച്ചരണ്ട പ്രസിഡന്റ് തന്റെ നിലപാട് പൂർവ സ്ഥിതിയിലാക്കി.
ഇതിനിടെ യാതൊരു പ്രകോപനമില്ലാതെ വിശ്വാസികളുടെ ഭാഗത്ത് നിന്ന് കോടിയേരി ദേശാഭിമാനിയിലെഴുതിയ ലേഖനമാണ് പിണറായിയെ സംശയനിഴലാലിക്കിയത്. കോടിയേരിയുടെ ലേഖനം വായിക്കുന്നവർക്ക് അദ്ദേഹം ഹൈന്ദവർക്കാപ്പമാണെന്ന് തോന്നിപോകും. ഇതിലാണ് പിണറായി ഔട്ടായത്. ഇപ്പോൾ പിണറായി വിശ്വാസികളുടെ മറുപക്ഷവും കോടിയേരി വിശ്വാസികളുടെ പക്ഷത്തും എന്ന അവസ്ഥ കൈവന്നു.
മുസ്ലീം സ്ത്രീകളെ സുന്നി പള്ളികളിൽ പ്രവേശിപ്പിക്കണമെന്നാണ് കോടിയേരിയുടെ പുതിയ നിലപാട്. അത് ദൂരവ്യാപകമായ ചർച്ചകൾക്ക് വഴി തെളിക്കുമെന്ന് മാത്രമല്ല ഇസ്ലാം മത വിശ്വാസികൾ സർക്കാരിന് എതിരാക്കുകയും ചെയ്യും. ഹിന്ദുക്കളും ക്രിസ്ത്യാനികളും സർക്കാർ നിലപാടിൽ അസഹ്യരായിരിക്കെ മുസ്ലീങ്ങളെ കൂടി വെറുപ്പിക്കേണ്ടിയിരുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
സമസ്ത വിഭാഗം ജനങ്ങളെയും പിണക്കികൊണ്ട് എങ്ങനെ സർക്കാർ മുന്നോട്ടുകൊണ്ടു പോകുമെന്നാണ് മുഖ്യമന്ത്രിയുടെ ചിന്ത. സി പി എം നിർണായകമായ പ്രതിസന്ധിയിലാണെത്തിയിരിക്കുന്നത്. അതിന് സി പിഎം നേതാക്കൾ തന്നെ മുൻകൈയെടുത്തുന്നതിലാണ് മുഖ്യമന്ത്രിക്ക് പരിഭവം. പള്ളി വിഷയത്തിൽ ലീഗ് ഇടപെടുകയും ചെയ്തു. വിശ്വാസികളുടെ കാര്യത്തിൽ വിശ്വാസിയല്ലാത്ത കോടിയേരി അഭിപ്രായം പറയേണ്ടതില്ലെന്നും കെ.പി എ മജീദ് തിരിച്ചടിച്ചു.
ഇത്തരത്തിൽ കോടിയേരിയുടെ നീക്കങ്ങളെ തീരെ സംശയിക്കുകയാണ് മുഖ്യമന്ത്രി. നേരത്തെയും കോടിയേരി ഇത്തരത്തിലുള്ള ഗിമിക്കുകൾ നടത്തിയിട്ടുണ്ട്. ആരെയും വെറുപ്പിക്കാതെ മുന്നോട്ടുപോകുന്ന നേതാവാണ് കോടിയേരി. അതേ സമയം വെട്ടിലാക്കേണ്ടവരെ വെട്ടിലാക്കാനുംകോടിയേരിക്കറിയാം.
https://www.facebook.com/Malayalivartha
























