വിനോദും കുടുംബവും ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മറ്റൊന്ന്... വിനോദിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പ് പുറത്ത്...

കഴിഞ്ഞ ദിവസം ഒരു നാടിനെ മുഴുവൻ നടുക്കിയ കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക പ്രശ്നമല്ല. കാരണം മറ്റൊന്ന്. ഗൃഹനാഥനെതിരെ അപവാദ പ്രചരണം നടത്തിയതില്‍ മനംനൊന്താണ് കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്‌തു. തലപ്പുഴ വെണ്‍മണി തിടങ്ങഴി തോപ്പില്‍ വിനോദ്(48), ഭാര്യ മിനി(43), മക്കളായ അനുശ്രീ(17), അഭിനവ്(12) എന്നിവരെയാണ് ഇന്നലെ രാവിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്‌ച വൈകീട്ട് ആറ് മണിക്കു മകള്‍ അനുശ്രീയെ കൂട്ടാന്‍ മാനന്തവാടി പിലാക്കാവിലുള്ള സഹോദരിയുടെ വീട്ടില്‍ ഭാര്യയെയും മകനെയും കൂട്ടി വിനോദ് എത്തിയിരുന്നു.
പിന്നീട് ഭക്ഷണത്തിന് ശേഷം രാത്രി ഒമ്ബത് മണിയോടെ നാലുപേരും ചേര്‍ന്നു സ്വന്തം വാഹനത്തില്‍ വീട്ടിലേക്കു തിരിച്ചെങ്കിലും രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. ഇവരെ കാണാഞ്ഞ് വിനോദിന്റെ പിതാവ് ശശിയും സുഹൃത്തുക്കളും വിനോദ് പോകാന്‍ സാധ്യതയുള്ള എല്ലാ ഭാഗത്തും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. വിനോദിന്റെയും മിനിയുടെയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തിരുന്നു. പിന്നീട് ശനിയാഴ്‌ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ അകലെ സ്‌ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന കശുമാവ് മരത്തില്‍ നാലുപേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പരിസരത്ത് നിന്നും ശീതളപാനീയക്കുപ്പിയും ഭക്ഷണ വസ്‌തുക്കളും പോലീസിന് ലഭിച്ചു.
വിനോദിന്റെ ശരീരത്തില്‍ നിന്ന് വ്യത്യസ്‌ത കവറിലാക്കിയ ഏഴ് കുറിപ്പുകളും പോലീസ് കണ്ടെത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സ്വാശ്രയ സംഘത്തിനും പോലീസിനും നല്‍കാനായിരുന്നു വിനോദിന്റെ കൈപ്പടയില്‍ അഞ്ച് കത്തുകളും മിനിയുടെ കൈപ്പടയില്‍ രണ്ട് കത്തുകളും എഴുതി വെച്ചത്. അയല്‍വാസി കൂടിയായ കുട്ടന്‍ എന്ന് വിളിക്കുന്ന ഡി.എന്‍. നാരായണന്‍ വിനോദിനെക്കുറിച്ച് അമ്മയോടുള്‍പ്പടെ അപവാദ പ്രചരണം നടത്തിയെന്നും ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തിലുണ്ട്.
സഹോദരിയെ പോലെ കരുതിയ സ്‌ത്രീയെക്കുറിച്ചുള്ള അപവാദം സഹിക്കാനാവാത്തതാണെന്ന് കത്തില്‍ പറയുന്നു. തന്റെ ഭര്‍ത്താവിനെ തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും, അപവാദം സഹിക്കാന്‍ കഴിയില്ലെന്നും മിനിയുടെ കത്തിലും പറയുന്നുണ്ട്. കുട്ടന്റെ വീടിന്റെ മുമ്ബിലെ കശുമാവിന്‍ ചുവട്ടില്‍ തങ്ങളെ അടക്കണമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.ബന്ധുക്കളുടെ സാനിധ്യത്തില്‍ പോലീസ് കുറിപ്പുകള്‍ തുറന്ന് വായിച്ചു കേള്‍പ്പിച്ചു. ഇതോടെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തേക്കും.
https://www.facebook.com/Malayalivartha























