കോടതി വിധി ക്ഷേത്രത്തിന്റെ നാശത്തിനാണ്... ശബരിമലയില്‍ കയറിയാലേ സ്ത്രീ വിമോചനമാകുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ? തുറന്നടിച്ച് തന്ത്രി കണ്ഠരര് രാജീവര്

സെപ്തംബര്‍ 28നാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിധി പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നിരുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. സുപ്രീംകോടതി വിധിക്ക് പിന്നില്‍ നിരവധി അടിയൊഴുക്കുകള്‍ ഉണ്ട്, കോടതി വിധി ക്ഷേത്രത്തിന്റെ നാശത്തിനാണ് ചൈതന്യം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കയറിയാലേ സ്ത്രീ വിമോചനമാകുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്ത്രി. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതേസമയം ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. കണ്ഠരര് മോഹനരര് ആണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്.
ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ തന്ത്രി കുടുംബം പുനഃപരിശോധനാ ഹരജി നല്‍കുന്നുണ്ട്. ഈ ഹരജിയില്‍ തീര്‍പ്പ് വന്നിട്ടേയുള്ളൂ സര്‍ക്കാറുമായി ചര്‍ച്ചയെന്ന് കണ്ഠരര് മോഹനരര് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























