ശബരിമലയിൽ രണ്ടും കൽപ്പിച്ച് ലോക്‌നാഥ് ബഹ്‌റ; വനിതാ പോലീസുകാര്‍ സ്വമേധയാ മുന്നോട്ട് വന്നില്ലെങ്കിൽ നിര്‍ബന്ധിത ഡൂട്ടി എടുപ്പിക്കും

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍. ശബരിമലയില്‍ വനിതാ പോലീസുകാരെ നിയോഗിക്കുന്നതില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബഹ്‌റ. ഡ്യൂട്ടിക്ക് വനിതാ പോലീസുകാര്‍ സ്വമേധയാ മുന്നോട്ടുവരണം. ഇല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കും അത് പ്രാവര്‍ത്തികമല്ലെങ്കില്‍ കേരളത്തിലെ വനിതാ പോലീസുകാരെ നിര്‍ബന്ധിത ഡൂട്ടി എടുപ്പിക്കുമെന്നും ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി.
ശബരിമലയില്‍ ഡ്യൂട്ടിക്ക് സ്വമേധയാ വനിതാ പൊലീസുകാര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതു പ്രായോഗികമായില്ലെങ്കില്‍ മാത്രമേ നിര്‍ബന്ധിത ശബരിമല ഡ്യൂട്ടി വനിതാ പൊലീസിനു നല്‍കുകയുള്ളൂവെന്നും ഡിജിപി പറഞ്ഞു.
കൊച്ചിയില്‍ കൊക്കൂണ്‍ 2018 സമാപന സമ്മേളനത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ശബരിമലയില്‍ വനിതാ പൊലീസുകാരെ നിയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകരുത് എന്നാണ് പൊലീസ് ആഗ്രഹിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണു പൊലീസിന്റെ ഉത്തരവാദിത്തം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണു വനിതാ പൊലീസിനെ വിന്യസിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി.
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്ക് ഡിജിപി കത്തയച്ചിട്ടുണ്ട്. ശബരിമലയിലെ സുരക്ഷാ കാര്യങ്ങള്‍ക്കായി 500 വനിതാ പൊലീസുകാരെയെങ്കിലും വേണ്ടിവരുമെന്നാണ് പൊലീസ് നിലപാട്. തുലാമാസ പൂജകള്‍ക്കായി 18നു നട തുറക്കുന്നതിനു മുന്നോടിയായാണു വനിതാ പൊലീസിനെ സന്നിധാനത്തു വിന്യസിക്കുക. പുതുച്ചേരിക്കു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളോടും കേരളം വനിതാ പൊലീസുകാരെ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























