Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രി കുടുംബം വിട്ടുനിന്നാല്‍ ഇനി ചര്‍ച്ചയ്ക്കു വിളിക്കേണ്ട; ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബാംഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നത്തെ ചര്‍ച്ച അനിശ്ചിതത്വത്തില്‍

08 OCTOBER 2018 09:18 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബാംഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നത്തെ ചര്‍ച്ച അനിശ്ചിതത്വത്തില്‍. തന്ത്രി കുടുംബം വിട്ടുനിന്നാല്‍ ഇനി ചര്‍ച്ചയ്ക്കു വിളിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്നു തന്ത്രി കുടുംബവും പന്തളം രാജകുടുംബവും അറിയിച്ചതോടെയാണ് സര്‍ക്കാരിന്റെ നിലപാടു മാറ്റം. അതേസമയം പതിനെട്ടാംപടിയിലടക്കം വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യം ഇന്നു ബോര്‍ഡ്, ഡിജിപിയുമായി ചര്‍ച്ച നടത്തും.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശബരിമല തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും പിന്മാറി. ഇതോടെ സര്‍ക്കാരിന്റെ സമവായനീക്കം പാളി.

ഈ പശ്ചാത്തലത്തില്‍, കോടതിവിധി നടപ്പാക്കാനുള്ള ഒരുക്കവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം. ആരെങ്കിലും പുനഃപരിശോധനാഹര്‍ജി നല്‍കി മറിച്ചൊരു വിധിയുണ്ടാകുന്നതുവരെ നിലവിലെ വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങളും ദേവസ്വം ബോര്‍ഡും വിശദീകരിച്ചു.

ശബരിമലയില്‍ സുരക്ഷയ്ക്കായി വനിതാപോലീസുകാരെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിവിധ ജില്ലകളില്‍നിന്ന് ശബരിമല പ്രത്യേക ഡ്യൂട്ടിക്ക് സന്നദ്ധത അറിയിച്ചവരുടെ പട്ടിക പോലീസ് ആസ്ഥാനത്ത് ക്രോഡീകരിച്ചു തുടങ്ങി. എന്നാല്‍, തുലാമാസ പൂജയ്ക്ക് പമ്പവരെ മാത്രമേ വനിതാ പോലീസ് ഉണ്ടാകൂ. ഇതുസംബന്ധിച്ച് ഏകദേശ തീരുമാനമായി. സ്ത്രീകള്‍ ശബരിമലയിലേക്ക് കൂടുതലായി എത്തുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ സന്നിധാനത്ത് വനിതാപോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയുള്ളൂവെന്നാണ് വിവരം. ദേവസ്വം ബോര്‍ഡും പോലീസുമായി തിങ്കളാഴ്ച നടക്കുന്ന യോഗത്തിനുശേഷം ഇതുസംബന്ധിച്ച അന്തിമരൂപമുണ്ടാകും.

എന്‍.എസ്.എസും പന്തളം രാജകൊട്ടാരവുമായി കൂടിയാലോചിച്ചാണ് ചര്‍ച്ചയില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, എന്‍.എസ്.എസ്. എന്നിവര്‍ സംയുക്തമായി സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഹര്‍ജിയിലുള്ള തീരുമാനം അറിഞ്ഞശേഷംമതി ചര്‍ച്ച എന്നാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്ന വിദഗ്‌ധോപദേശം.

സമവായത്തിനല്ല, വിധി നടപ്പാക്കാനാണ് ചര്‍ച്ചയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞതും ചര്‍ച്ചയില്‍നിന്ന് ഇവരെ പിന്തിരിപ്പിച്ചു.

സര്‍ക്കാരും ബോര്‍ഡും ചേര്‍ന്നെടുത്ത തീരുമാനം അംഗീകരിപ്പിക്കാനാണ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളതെന്നും കൊട്ടാരം പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കില്ലെന്നും പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മയും സെക്രട്ടറി പി.എന്‍. നാരായണവര്‍മയും പറഞ്ഞു.

'ശബരിമലവിഷയം സംസാരിക്കാന്‍ ആരുവന്നാലും സര്‍ക്കാര്‍ എതിരല്ല. തന്ത്രികുടുംബം വന്നാല്‍ അപ്പോള്‍ നോക്കാം' എന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

വിധി നടപ്പാക്കുന്നതിനെതിരേ വിവിധ ജില്ലകളില്‍ ഞായറാഴ്ചയും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും വന്‍ പ്രതിഷേധമുണ്ടായി. എന്നാല്‍, പ്രതിഷേധങ്ങള്‍ തെറ്റിദ്ധാരണമൂലമാണെന്നും രണ്ടുദിവസം കഴിയുമ്പോള്‍ മാറുമെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. സര്‍ക്കാരിന് ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടതിനാലാകാം തന്ത്രിമാര്‍ ചര്‍ച്ചയ്ക്കുവരാത്തതെന്നും മന്ത്രി പറയുന്നു.

കഴിഞ്ഞദിവസം പന്തളംകൊട്ടാരത്തെ അധിേക്ഷപിച്ച് സംസാരിച്ച മന്ത്രി ജി. സുധാകരനെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് കൊട്ടാരം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനയില്‍ കൊട്ടാരം ശക്തമായി പ്രതിഷേധിച്ചു.

കോടതിവിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ആര്‍ക്കും പുനഃപരിശോധാനാഹര്‍ജി നല്‍കാം. സര്‍ക്കാരിന് മുന്‍വിധിയില്ല. ശബരിമലയില്‍ സ്ത്രീകള്‍ കൂടുതലായി വരുമെന്ന് കരുതുന്നില്ല. എത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ നല്‍കും. ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനകം രണ്ടുതവണ അവലോകനയോഗം നടന്നു. വനിതാപോലീസിനെ നിയോഗിക്കുന്നതടക്കമുള്ളവ പോലീസും ദേവസ്വംബോര്‍ഡും ചേര്‍ന്ന് തീരുമാനിക്കും. -സര്‍ക്കാര്‍

പുനഃപരിശോധനാഹര്‍ജിയില്‍ ഇപ്പോഴത്തേതിനുപകരം പുതിയ വിധി വന്നാല്‍ അത് നടപ്പാക്കും. അതുവരെ സ്ത്രീകളെ വിലക്കാന്‍ നിയമമില്ല. കോടതിയലക്ഷ്യമാകും. സ്ത്രീകള്‍ക്ക് പോകാനും പോകാതിരിക്കാനും അവകാശമുണ്ട്. അവരെ കൊണ്ടുപോകാനും വരാനും സര്‍ക്കാരില്ല. ഇപ്പോഴുള്ള വിധി സര്‍ക്കാരിന് അനുസരിച്ചേ പറ്റൂ. -എം.വി. ജയരാജന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

നേരത്തേതന്നെ ചര്‍ച്ച നടത്തേണ്ടിയിരുന്നു. അതുചെയ്യാതെ എല്ലാം തീരുമാനിച്ചശേഷം നടപ്പാക്കേണ്ടത് എങ്ങനെയെന്ന് ആലോചിക്കാന്‍ നടത്തുന്ന പ്രഹസനമാണ് ചര്‍ച്ച. സുപ്രീംകോടതിയെ നിയമപരമായി സമീപിക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായി. വക്കാലത്തും സത്യവാങ്മൂലവും മറ്റ് രേഖകളും അഭിഭാഷകന് കൈമാറിക്കഴിഞ്ഞു. തുറന്നകോടതിയില്‍ കേസ് വാദിക്കണമെന്നാണ് പന്തളം കൊട്ടാരത്തിന്റെ ആവശ്യം. -പന്തളം കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍

ശബരിമല വിഷയത്തില്‍ ഇനിയുള്ള പ്രതിഷേധവും തുടര്‍നടപടികളും എങ്ങനെയെന്ന് ആലോചിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ തിങ്കളാഴ്ച കൊച്ചിയില്‍ യോഗംചേരും. തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ്. യോഗവും ശബരിമല പ്രതിസന്ധി ചര്‍ച്ചചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (3 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (3 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (4 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (4 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (4 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (4 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (4 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (4 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (5 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (5 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (5 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (5 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (6 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (6 hours ago)

Malayali Vartha Recommends