കോൺഗ്രസും ബിജെപിയും നേർക്കു നേർ പൊരുതുമ്പോൾ; കോൺഗ്രസിന് നഷ്ട പ്രതാപം വീണ്ടെടുക്കണം ; ബിജെപ്പിക്കാവട്ടെ നിലനിൽപ്പിന്റെ പോരാട്ടവും മോദി ഭരണ തുർച്ചയും ; നിയമസഭാ പോരാട്ടം മുറുകുന്നു

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. തങ്ങളുടെ ഉറച്ച കോട്ടകളായ മധ്യപ്രദേശ് ,ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ബി ജെ പി കൈപ്പത്തിക്കുള്ളിൽ സംരക്ഷിക്കുവാൻ കച്ചക്കെട്ടിയിറങ്ങുമ്പോൾ,15 വർഷത്തോളം അധികാരം കൈവിട്ട സംസ്ഥാനങ്ങൾതിരിച്ചുപിടിക്കാനുള്ള വൻ അഭിമാന പോരാട്ടമാണ് കോൺഗ്രസിനിത്. 2003 മുതൽ തങ്ങളുടെ ഭരണം നഷ്ടമായ സംസ്ഥാനങ്ങൾ ഇത്തവണ എങ്ങനെയെങ്കിലും തിരിച്ചു പിടിക്കണമെന്ന തീരുമാനത്തിലാണ് രാഹുൽ ഗാന്ധി .
2014-ലെ പൊതുതെരഞ്ഞെടുപ്പിൽ തകർന്നുതരിപ്പണമായ കോൺഗ്രസ് ഒരു തിരിച്ചുവരവിനുള്ള കഠിനപരിശ്രമത്തിലാണ്. വർഷങ്ങളായി ബി.ജെ.പി.യുടെ കോട്ടകളായി തുടരുന്ന സംസ്ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് അവർക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ കഴിഞ്ഞാൽ അത് കോൺഗ്രസിന് മനഃശാസ്ത്രപരമായി നേട്ടമുണ്ടാക്കും. അഭിപ്രായസർവേകളും മറ്റും നൽകിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നിയമസഭാതിരഞ്ഞെടുപ്പുകളെ നേരിടുന്നത്. രാജസ്ഥാനിൽ വൻവിജയവും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മേൽക്കൈയും പ്രവചിക്കുന്ന സർവേകൾ കോൺഗ്രസ് ക്യാമ്പിൽ ആഹ്ലാദംപകർന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും സംബന്ധിച്ചും വളരെ പ്രാധാന്യമേറിയതാണ് ഈ തിരഞ്ഞെടുപ്പുകൾ. നിലവിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയസാഹചര്യമല്ലയുള്ളത്. ദിനം പ്രതി കുതിച്ചുയരുന്ന ഇന്ധനവിലയും സാമ്പത്തികരംഗത്തെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും നിലവിലെ റഫാൽ ആരോപണവുമൊക്കെ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എന്നാൽ,പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ വലിയ കുറവുവന്നിട്ടില്ലെന്ന് സ്ഥാപിക്കേണ്ടത് അവർക്കേറെ ആവശ്യമായ ഒന്നാണ്. തുടർച്ചയായി മൂന്നുതവണ അധികാരത്തിലിരുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കനത്ത ഭരണവിരുദ്ധവികാരത്തെ പാർട്ടിക്ക് മറികടന്നുവരേണ്ടതുണ്ട് . കാർഷികമേഖലയിലെ പ്രതിസന്ധികളും മധ്യപ്രദേശിൽ ബി.ജെ.പി.ക്ക് മുൻതിരഞ്ഞെടുപ്പുകളിലില്ലാതിരുന്ന വെല്ലുവിളികൾ ഉയർത്തുന്നു. ഓരോ ടേമിലും കോൺഗ്രസും ബി.ജെ.പി.യും മാറിമാറി അധികാരത്തിൽ വന്നുകൊണ്ടിരിക്കുന്ന രാജസ്ഥാനിൽ അഭിപ്രായസർവേകൾ ബി.ജെ.പി.ക്ക് ഒട്ടും അനുകൂലമല്ല. ജനപ്രീതിയിൽ വസുന്ധര രാജെ സർക്കാർ പിറകിലാണെന്നത് ബി.ജെ.പി. കേന്ദ്രങ്ങളും അംഗീകരിക്കുന്നുണ്ട്.
രാജസ്ഥാനിൽ തിരിച്ചടിനേരിട്ടാലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി ഇപ്പോഴും ശക്തരാണ് . അതുകൊണ്ട് തന്നെ ബിജെപിയ്ക്ക് പരിഭ്രാന്തിയില്ല .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണത്തിലൂടെ സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരത്തെ മറികടക്കാനാണ് ശ്രമം.
നിയമസഭാതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റാൽ അത് എൻ.ഡി.എ.ക്കുള്ളിലും ബി.ജെ.പി.യുടെ ആഭ്യന്തര രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും. ഇടഞ്ഞുനിൽക്കുന്ന ശിവസേനയ്ക്കുപുറമേ മറ്റുപാർട്ടികളും പുതിയ നിലപാടുകൾ സ്വീകരിച്ചേക്കാം. പിന്നീട് ബി.ജെ.പി.ക്കുള്ളിൽ മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വവും ചോദ്യംചെയ്യപെട്ടെന്നിരിക്കും .
കോൺഗ്രസും ബി.ജെ.പി.യും നേർക്കുനേർ ഏറ്റുമുട്ടുന്ന മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മേൽക്കൈ ലഭിച്ചാൽ ഒട്ടേറെ പ്രാദേശികപാർട്ടികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ നേതൃത്വത്തിലുള്ള വിശാല മുന്നണിയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് കരുതുന്നു.രാഹുൽ ഗാന്ധിയെ സംയുക്ത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന നിലയിലേക്ക് ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾക്കും ഇത് ഉന്മേഷം വർദ്ധിപ്പിക്കും . അതേസമയം, ലോക്‌സഭാഫലത്തെ,ഈ മൂന്ന് നിയമസഭാഫലങ്ങൾ സ്വാധീനിക്കില്ലെന്ന് വിചാരിക്കുന്നവരുമുണ്ട് . 2003-ൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും പിടിച്ചെടുത്ത ബി.ജെ.പി, മാസങ്ങൾക്കുള്ളിൽ 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽനിന്ന് പുറത്തായായത് അവർ ചൂണ്ടികാട്ടുകയാണ്.
https://www.facebook.com/Malayalivartha






















