വിശ്വാസികളെ പൊലീസിന് എറിഞ്ഞു കൊടുക്കാനാണ് ശ്രമം ; ആളുകളെ കൊലയ്ക്ക് കൊടുത്ത് പേരു നേടാനുള്ള ശ്രമമാണ് പ്രതീഷ് നടത്തുന്നതെന്നും ഇതില്‍ ആരും വീഴരുത് ; ഭക്തർക്ക് മുന്നറിയിപ്പുമായി തോക്ക് സ്വാമി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഒക്ടോബര്‍ 11 ന് പന്തളത്തു നിന്ന് ആരംഭിച്ചു 14ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയ്ക്ക് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തതിന് പിന്നിലെ ചതിക്കുഴികൾ മനസ്സിലാക്കണമെന്ന് സ്വാമി ഭദ്രാനന്ദ്. തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ് തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് പ്രതികരിച്ചത്.
അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥാണ് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. ആളുകളെ കൊലയ്ക്ക് കൊടുത്ത് പേരു നേടാനുള്ള ശ്രമമാണ് പ്രതീഷ് നടത്തുന്നതെന്നും ഇതില്‍ ആരും വീഴരുതെന്നും സ്വാമിപറയുന്നു. ശബരിമല അയ്യപ്പന്റെ പേരിൽ നിഷ്കളങ്കമായി അയ്യപ്പഭക്തർ പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീ പ്രവേശനത്തില്‍ മാര്‍ച്ച് നടത്തേണ്ടത് പമ്ബയിലേക്കാണ്. വിശ്വാസികള്‍ ആകെ പമ്ബയിലെത്തണം. സ്ത്കീകള്‍ അതുകഴിഞ്ഞ് പോകരുത്. ഇത് ആചാരങ്ങളുടെ ലംഘനമാണ്. അവിടെയാകണം സമരം നടക്കേണ്ടത്. സെക്രട്ടറിയേറ്റിലേക്ക് വിശ്വാസികളെ കൊണ്ടു പോകുന്നത് ഗൂഡലക്ഷ്യത്തോടെയാണ്. വിശ്വാസികളെ പൊലീസിന് എറിഞ്ഞു കൊടുക്കാനാണ് ശ്രമം. ഇതിന് ചെന്ന് നില്‍ക്കരുതെന്നാണ് സ്വാമിയുടെ ആഹ്വാനം.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
t
https://www.facebook.com/Malayalivartha






















