ശബരിമല സ്ത്രീപ്രവേശനം ; ദേശീയ അയ്യപ്പകൂട്ടായ്മ റിവ്യൂ ഹർജി നൽകി ; പുനപരിശോധന ഹര്‍ജിയില്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെടും

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ റിവ്യൂ ഹർജി നൽകി. ദേശീയ അയ്യപ്പകൂട്ടായ്മയാണ് റിവ്യൂ ഹർജി നൽകിയത്. ശബരിമല യുവതി പ്രവേശന വിധിക്ക് എതിരെ എന്‍എസ്‌എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. ഇന്നോ നാളെയോ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. മൂന്ന് പേരും വ്യത്യസ്ത ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. പുനപരിശോധന ഹര്‍ജിയില്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നാണ് ആവശ്യപ്പെടുക.
ശബരിമലയില്‍ സ്ത്രീപ്രവേശനാനുമതി കോടതി നല്‍കിയതിനെ തുടര്‍ന്ന് സ്ത്രീകളുടെ പ്രവേശനത്തിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു .ഇത് സംബന്ധിച്ച് മറ്റു പോലീസ് ഉദ്യോഗസ്ഥരുമായി യോഗം ചെയ്യാനിരുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുമായിട്ടുള്ള ചര്‍ച്ച നടന്നത് .വനിതാ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയമിക്കുന്നതുമായി ബന്ധപെട്ടയിരുന്നു ചര്‍ച്ച നടത്തിയത് .
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്ബോള്‍ വനിതാ പോലീസിനെ പമ്ബ വരെ നിയോഗിച്ചാല്‍ മതിയെന്ന് കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇതിനിടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ദേവസ്വം ബോര്‍ഡും ചര്‍ച്ച നടത്തും.സിപിഎം കേന്ദ്രകമ്മിറ്റിക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ റദ്ദാക്കിയ വിധിക്ക് എതിരെ നല്‍കുന്ന റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത് വൈകാൻ സാധ്യത. വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നല്‍കാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ്ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. ഇനി പൂജ അവധിക്ക് ശേഷമേ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇടയുള്ളൂ. 12-ാം തീയതി കോടതി പൂജ അവധിക്ക് അടച്ചു കഴിഞ്ഞാൽ 22ന് മാത്രമേ കോടതി വീണ്ടും തുറക്കുകയുള്ളു.
തുലാമാസ പൂജകള്‍ക്കായി ശബരിമലനട തുറക്കുമ്പോള്‍ സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കില്ല. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസ് മല കയറൂ. സുരക്ഷ ക്രമീകരണങ്ങള്‍ ഇന്ന് ഡിജിപിയുമായിചര്‍ച്ച ചെയ്യുന്ന ദേവസ്വം ബോര്‍ഡ് വിധിയുടെ തുടര്‍നടപടികള്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.ശബരിമല സ്ത്രീ പ്രവേശനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ ദേവസ്വം പ്രസിഡന്റ് മുഖ്യമന്ത്രിയുമായും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha























