കൊലപാതകത്തിന് ശേഷം ഷാർജയിലേക്ക് മുങ്ങി... നിക്കകളിയില്ലെന്ന് കണ്ടതോടെ തിരിച്ച് കേരളത്തിലേക്ക്; സ്വയം കീഴടങ്ങലിന് മുൻപ് വ്യക്തമായ പ്ലാൻ തയ്യാറാക്കി; കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിന്റെ ഉയിരെടുത്ത ഭാര്യയ്ക്ക് പിന്നാലെ കാമുകനും പിടിയിൽ...

കഴിഞ്ഞ ബുധനാഴ്ച രാത്രി 12 ഓടെഇളയ മകളുമായി മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ച രണ്ടോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ സവാദിനെ കണ്ടത്. കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയെ അറസ്റ്റ് ചെയ്തതിന് തോട്ട്പിന്നാലെ ഭാര്യയുടെ കാമുകന്റെ സുഹൃത്തും അറസ്‌റ്റിലായി.
കേസിലെ മുഖ്യപ്രതി ബഷീർ കീഴടങ്ങിയിരിക്കുകയാണ്. കാമുകന്‍ ബഷീറിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് താനൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പ്രതി കീഴടങ്ങിയത്. ഷാർജയിൽ നിന്ന് ചെന്നൈ എയർപോർട്ടിലെത്തിയ ബഷീർ ട്രെയിൻ മാർഗം താനൂരിലെത്തി സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇയാളെ പിന്നീട് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
സവാദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച മരവടി കണ്ടെത്തി. കേസിൽ സവാദിന്റെ ഭാര്യ സൗജത്തിനെയും (31) ബഷീറിന്റെ സുഹൃത്ത് ഓമച്ചപ്പുഴ സ്വദേശി സുഫിയാനെയും (24) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുൻകൂട്ടി പദ്ധതിയിട്ടതനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞിരുന്നു. കാമുകനൊത്ത് ജീവിക്കാനാണ് കൊല നടത്തിയതെന്നും തലക്കടിയേറ്റെങ്കിലും ഭർത്താവിന്റെ ഞരക്കം കേട്ടതോടെ മരണം ഉറപ്പാക്കാൻ കഴുത്തറുത്തത് താനാണെന്നും സൗജത്ത് മൊഴി നൽകിയിരുന്നു.
സവാദിനെ കൊലപ്പെടുത്താൻ വിദേശത്തായിരുന്ന ബഷീർ രണ്ട് ദിവസത്തെ അവധിയെടുത്താണ് നാട്ടിലെത്തിയത്. എട്ടിലും ഏഴിലും നാലിലും ഒന്നിലുമായി പഠിക്കുന്ന നാല് മക്കളാണ് മത്സ്യത്തൊഴിലാളിയായ സവാദിനുള്ളത്. ബഷീറും സൗജത്തും തമ്മില്‍ ഇഷ്‌ടത്തിലായിരുന്നു. ഇരുവരും ഒരുമിച്ചു താമസിക്കാന്‍ ആഗ്രഹിച്ചിരുന്നു. താന്‍ മത്സ്യബന്ധത്തിനു കടലില്‍ പോകുമ്ബോള്‍ കാമുകനൊപ്പം ഭാര്യ ചുറ്റിക്കറങ്ങാന്‍ പോകുന്നത് സവാദ് ചോദ്യം ചെയ്‌തതിലെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണു വിവരം. തിരുന്നെല്ലി അബ്‌ദുള്‍ ലത്തീഫിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ക്വാര്‍ട്ടേഴ്‌സ്. രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെയാണു താമസിക്കുന്നത്.
https://www.facebook.com/Malayalivartha























