ശബരിമലയില്‍ 10നും 50നും വയസ്സിന് ഇടയിൽ പ്രായമുള്ള വനിതകളെ കടത്തി വിടുന്നത് അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു ശേഷം ആദ്യമായി തുലാമാസ പൂജകൾക്കായി നാളെ ശബരിമല നട തുറക്കo. മല ചവിട്ടാൻ വനിതകൾ എത്തുകയാണെങ്കിൽ വനിത പൊലീസുകാരെ സന്നിധാനത്തിന് മുന്നിലേക്ക് വിന്യസിപ്പിക്കാന്‍ തീരുമാനം ഉണ്ടാകേണ്ടി വരും;കരുതലോടെ സാഹചര്യം നേരിടാൻ പൊലീസിനോട് സര്‍ക്കാര്‍ മുന്നറിയിപ്പ്

ശബരിമലയില്‍ 10നും 50നും വയസ്സിന് ഇടയിൽ പ്രായമുള്ള വനിതകളെ കടത്തി വിടുന്നത് അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു ശേഷം ആദ്യമായി തുലാമാസ പൂജകൾക്കായി നാളെ (ബുധനാഴ്ച) വൈകുന്നേരം ശബരിമല നട തുറക്കo. എന്നാൽ മല ചവിട്ടാൻ വനിതകൾ എത്തിയേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്.
കോടതി വിധിപ്രകാരം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ കയറാം. എന്നാല്‍ യാതൊരു കാരണവശാലും വനിതകളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്ത് കൊണ്ട് ഒരു വിഭാഗം ഭക്തരും, ഹൈന്ദവ-സമുദായ സംഘടനകളും, സംഘപരിവാര്‍ സംഘടനകളും എരുമേലി, നിലയ്ക്കല്‍ തുടങ്ങി പമ്പയിലേക്കുള്ള വിവിധ ഇടങ്ങളില്‍ നാളെ രാവിലെ മുതല്‍ പ്രതിരോധിക്കാൻ എത്തുന്നുണ്ട് .
എരുമേലിയിലും പമ്പയിലും സന്നിധാനത്തും ആക്ടിവിസ്റ്റുകളായ വനിതകൾ എത്തിയേക്കുമെന്ന മുന്നറിയിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.പ്രതിഷേധം കണക്കിലെടുത്ത് സര്‍വ്വസന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലിലുമായി നിലവില്‍ ക്യാമ്പ് ചെയ്യുന്ന വനിതാ പൊലീസുകാരോട് ആവശ്യപ്പെട്ടാല്‍ ഉടന്‍ മലകയറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ വനിതാ പോലീസിനെ പതിനെട്ടാം പടിക്കു അടുത്ത് വനിതാ പോലീസിനെ നിയമിച്ചിട്ടില്ല . എന്നാൽ സ്ത്രീകള്‍ മല കയറാന്‍ വരുന്ന പക്ഷം സന്നിധാനത്തേക്ക് വനിതാ പൊലീസുകാരെ വിന്യസിപ്പിയ്ക്കേണ്ടി വരും എന്നാണ് ലഭിക്കുന്ന വിവരം . പമ്പയിലും സന്നിധാനത്തും യാതൊരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് തീര്‍ത്ഥാടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങൾക്ക് പുറമെ പ്രധാന ഇടത്താവളങ്ങളിലും റെയിൽവേ സ്റേറ്റഷനുകളിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും നിരീക്ഷണം ശക്തമാക്കും. സ്ത്രീകളെ ഇവിടങ്ങളിൽ തടയാനുള്ള സാധ്യതകളും തള്ളുന്നില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ല പൊലീസ് മേധാവികളോട് കൂടുതൽ ജാഗ്രതപാലിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നാവും കൂടുതൽ സ്ത്രീകൾ എത്തുകയെന്നാണ് നിഗമനം. ദക്ഷിണ മേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ കൊച്ചി, ദക്ഷിണമേഖല ഐ.ജിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാവും സുരക്ഷ ക്രമീകരണം. കരുതലോടെ സാഹചര്യം നേരിടാനാണ് ദേവസ്വം ബോര്‍ഡിനും പൊലീസിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഏതെങ്കിലും തരത്തിലുള്ള പ്രധിഷേധങ്ങള്‍ ഉണ്ടായാല്‍ പോലീസ് പ്രത്യേക നടപടി സ്വീകരികുന്നതാണ് .
https://www.facebook.com/Malayalivartha
























