നാമ ജപവും ശരണം വിളിയുമായി കഴിഞ്ഞ ഭക്തർ സ്ത്രീകളെ തടഞ്ഞതോടെ നിറം മാറി;രാത്രീ വൈകി ഇറങ്ങിയ പോലീസ് പട സമര പന്തൽ പൊളിച്ചു പോലീസിന്റെ കൈവിട്ട കളിയിൽ ആകുലരായി കേരളം

ശബരിമലയിൽ തുലാ മാസ പൂജകൾക്കായി ഇന്ന് നട തുറക്കാനിരിക്കെ ഏതു തരത്തിലും യുവതി പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. നാമജപവും ശരണവിളികളുമായി കഴിഞ്ഞിരുന്ന ഭക്തർ സ്ത്രീകളെ തടഞ്ഞതോടെ കാഴ്ചക്കാരായി നിന്ന പൊലീസുകാർ ഉന്നതങ്ങളിലെ നിർദേശങ്ങളെ തുടർന്ന് ഇടപ്പെട്ടു. പുലർച്ചെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ചിലരെ അടിച്ചോടിച്ചു. തുടർന്ന് ആചാര സംരക്ഷണ സമിതിയുടെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു. നിലയ്ക്കൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിഷേധകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിനു പിന്നലെയും പമ്പയിലേക്കുള്ള ബസുകൾ പ്രതിഷേധകർ തടഞ്ഞിരുന്നു. പൊലീസ് വണ്ടിയും പ്രതിഷേധകർ തടഞ്ഞത്തോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമായി.
സംരക്ഷണസമിതിയുടെ എല്ലാ പ്രവർത്തകരെയും പൊലീസ് ഒഴിപ്പിക്കുകയയാണ്. ബോധപൂർവ്വം സംഘർഷം ഉണ്ടാക്കുന്ന ശ്രമം മുന്നിൽകണ്ടാണ് പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇതിനിടെയാണ് സമരപന്തൽ ഒഴിപ്പിച്ച് പന്തൽ പൊളിച്ച് നീക്കാൻ എസ്‌പി നിർദ്ദേശിച്ചത് .
റോഡ് ഉപരോധിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് പോലീസ്. നിലയ്ക്കലില്‍ നിന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴികെ ഒരു സ്വകാര്യവാഹനങ്ങളും പമ്പയിലേക്ക് വിടുന്നില്ല. രാവിലെ സമരപന്തല്‍ പൊളിച്ച പോലീസ് കസേരകളും മറ്റും കൊണ്ടുപോയി. വാഹനങ്ങള്‍ തടയുന്നതിനേയോ യാത്രാതടസ്സം ഉണ്ടാക്കുന്നതിനേയോ അനുകൂലിക്കുന്നില്ല എന്നാണ് ജില്ലയിലെ പോലീസ് ഉന്നതര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ വാഹനങ്ങള്‍ തടയാന്‍ ആരേയും അനുവദിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്.
ശബരിമല ഭക്തരെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് വിടുന്നുണ്ട്. എരുമേലി വഴിയും പത്തനംതിട്ട വഴിയും സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തന്മാരെ ഇവിടെയെത്തുന്നവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് പമ്പയിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. സമാധാനപരമായ സമരത്തെയേ പിന്തുണയ്ക്കൂ എന്നും അക്രമരീതിയിലുള്ളതോ ആളുകളെ തടയുന്നതോ ആയ സമരം കര്‍ശനമായി തടയുമെന്നാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ റേഞ്ച് ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























