പോലീസുകാർ കളം നിറഞ്ഞതോടെ ഭക്തർ പിന്നോട്ടോടി; സമര പന്തൽ പൊളിച്ചെറിഞ്ഞ് പോലീസ്... പിന്മാറിയ ഭക്തർ ഒത്തുകൂടുന്നു

നിലയ്ക്കൽ പ്രക്ഷോഭം ചുടുപിടിക്കുമ്പോൾ ആദ്യം പിന്മാറിയ ഭക്തർ വീണ്ടും ഒത്തുകൂടുന്നു. കുടിൽ കെട്ടി സമാധാനപരമായ സമരം ചെയ്ത വിശ്വാസികൾ കഴിഞ്ഞ ദിവസം ബലമായി പിടിച്ചിറക്കിയതോടെയാണ് പോലീസ് ഇടപെട്ടത്. വൻ പോലീസ് ബറ്റാലിയൻ നിലയ്ക്കൽ നിരത്തി സമരക്കാരെ ആട്ടിയോടിച്ചു. എണ്ണത്തിൽ കുറവായ സമരക്കാർ പിന്മാറിയെങ്കിലും പല സംഘടനകളുടെ നേതൃത്വത്തിൽ അവർ ഒത്തുകൂടി വരുകയാണ്.
അതേസമയം നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്ന് രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പോലീസ് പൊളിച്ചു നീക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ശബരിമല ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശിയെയും തടഞ്ഞതിനെ തുടര്‍ന്നും നേരിയ സംഘര്‍ഷമുണ്ടായാരുന്നു. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നു പറഞ്ഞാണ് പോലീസ് ഇവരെ തടഞ്ഞത്..
സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ ഇന്നലെ രാത്രിയില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചിരുന്നു. പന്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. ഒരു സ്ത്രീയെ പോലും കയറ്റി വിടില്ലെന്നുറച്ച് ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും നില കൊള്ളുമ്പോള്‍ ശബരിമല യാത്ര സംഘര്‍ഷഭരിതമാകുകയാണ്.
https://www.facebook.com/Malayalivartha

























