പോലീസിന്റെ ലാത്തിവീശലിൽ ചിതറിയോടിയ സമരക്കാർ പൊളിച്ചുമാറ്റിയ സമരപ്പന്തൽ തിരിച്ചുകെട്ടി

ശബരി മല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷാവസ്ഥ നിലനിൽക്കുമ്പോഴും തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ഈ സാഹചര്യത്തില്‍ നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചെങ്കിലും പോലീസ് പൊളിച്ചുനീക്കിയ സമരപന്തല്‍ സമരക്കാർ വീണ്ടും തിരിച്ചുകിട്ടി.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിർദ്ദേശപ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് സമരപ്പന്തൽ പൊളിച്ചു നീക്കിയത്. പന്തൽ പൊളിക്കുന്നത് തടയാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. തുടർന്ന് സമരക്കാർ ചിതറിയോടി. ഇതിനുപിന്നാലെയാണ് സമരക്കാർ പന്തൽ തിരിച്ചുകെട്ടിയത്.
പുലർച്ചെ 3.30ഓടെ ശബരിമലയിലേക്ക് വന്ന വാഹനങ്ങളെ സമരക്കാർ തടഞ്ഞിരുന്നു. റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. പൊലീസിനു നേരെ മുദ്രാവാക്യം വിളികൾ ഉണ്ടായതോടെ പ്രവർത്തകരിൽ ചിലരെ പൊലീസ് സ്ഥലത്ത് നിന്ന് നീക്കി. സമര രീതി മാറിയതോടെ,രണ്ടു ബറ്റാലിയൻ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്. തന്ത്രി കുടുംബത്തിന്റെ പ്രാർത്ഥനായജ്ഞം പമ്പയിൽ നടക്കുന്നുണ്ട്.
പൊലീസ് വണ്ടിയും പ്രതിഷേധകര്‍ തടഞ്ഞത്തോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമായി. അതിനിടെ, തമിഴ്‌നാട്ടില്‍ നിന്നെത്തിയവരെ മര്‍ദ്ദിച്ച് ബസില്‍നിന്ന് ഇറക്കിവിട്ടു. സ്ത്രീയേയും ബന്ധിവിനേയുമാണ് മര്‍ദ്ദിച്ചത്. വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവര്‍ണം(40) എന്നിവര്‍ നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്കു ബസില്‍ പുറപ്പെടാന്‍ ഒരുങ്ങുമ്ബോഴാണ് സമരക്കാര്‍ തടഞ്ഞത്. ഇതിനിടെയാണ് പൊലീസ് കര്‍ശന നടപടികളുമായി രംഗത്ത് വന്നത്. ഒരു സ്വകാര്യ വാഹനവും നിലയ്ക്കലിന് അപ്പുറത്തേക്ക് പൊലീസ് കടത്തി വിടുന്നില്ല. ദര്‍ശനത്തിന് എത്തുന്നവരെയെല്ലാം കടത്തി വിടുമെന്ന നിലപാടിലാണ് പൊലീസ്.
അതിരാവിലെ ഭക്തരുമായി കെ എസ് ആര്‍ ടി സി ബസ് എത്തിയിരുന്നു. ഇത് തടഞ്ഞ് പരിശോധിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്.
https://www.facebook.com/Malayalivartha

























