ശബരിമല സന്ദര്‍ശനത്തിനെത്തിയ നാല്‍പത്തിയഞ്ചുകാരിയായ മാധവിയ്ക്ക് പ്രതിഷേധക്കാരില്‍ നിന്ന് കടുത്ത ഭീഷണി; ആന്ധ്രാ സ്വദേശിനി മാധവി ദര്‍ശനം നടത്താതെ മടങ്ങി

പ്രതിഷേധത്തെ മറികടന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനി മാധവി തിരിച്ചിറങ്ങി. തെക്കന്‍ ഗോദാവരി കറുപ്പം ജില്ല സ്വദേശിനി നാല്‍പത്തിയഞ്ചുകാരിയായ മാധവിയ്ക്ക് കടുത്ത ഭീഷണിയാണ് പ്രതിഷേധക്കാരില്‍ നിന്ന് നേരിടേണ്ടിവന്നത് പമ്പയില്‍ ഇവരെ തടഞ്ഞ പ്രതിഷേധസംഘത്തെ പൊലീസ് നേരിടുകയും ഇവരെ പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക് കയറ്റി വിടുകയും ചെയ്തു.
എന്നാല്‍, പൊലീസ് കൂടെ ഉണ്ടായില്ല. ഇതിനിടെ പ്രതിഷേധക്കാര്‍ മറുവഴിയിലൂടെ ഇവരെ തടയുകയും പ്രതിഷേധവും ഭീഷണിയും മുഴക്കുകയും ചെയ്തു. തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാര്‍ മാധവിയോട് ആവശ്യപ്പെടുകയായിരുന്നു. പരമ്പരാഗത കാനന പാതയുടെ തുടക്കത്തിൽ പ്രതിഷേധക്കാരുടെ വലയം ഭേദിച്ച് പോലീസ് ഇവരെ മുന്നോട്ട്കൊണ്ട് പോയെങ്കിലും , പിന്നീട് പോലീസ് പിൻവാങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് മാധവിയും കുടുംബവും തിരികെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
സുപ്രീം കോടതി വിധി അറിഞ്ഞ് ഇവിടെയെത്തിയ സാധാരണ കുടുംബമായിരുന്നു മാധവിയുടേത്. ഇത്തരത്തിലുള്ള പ്രതിഷേധം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രതിഷേധ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അവരെ വളഞ്ഞപ്പോള്‍ പരിഭ്രാന്തരായ കുടുംബം ഇനി മുന്നോട്ട് പോകുക പ്രയാസകരമാണെന്ന് മനസ്സിലാക്കി തിരിച്ചിറങ്ങുകയായിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീർത്ഥാടകരെ തടയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ നിർദ്ദേശം നല്‍കിയിച്ചുണ്ട്.
https://www.facebook.com/Malayalivartha

























