മതിയായ സുരക്ഷാ ഇല്ലാത്തതിനാൽ ലിബിയുടെ ദർശനം മുടങ്ങി ; എന്നാൽ എന്തുവന്നാലും ദർശനം നടത്തീട്ടെ താൻ മടങ്ങുവെന്ന് ഉറച്ച നിലപാടിൽ ലിബി

ശബരിമല വിഷയതത്തിൽ ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ താൻ കാര്യമാക്കുന്നില്ലെന്നും എന്തുവന്നാലും മല കയറുമെന്നും ചേര്‍ത്തല സ്വദേശിനി ലിബി.‘
ഭരണഘടനയെയും ജനാധിപത്യത്തേയും സുപ്രീംകോടതിയേയും വെല്ലുവിളിച്ചുകൊണ്ട് സമരം നടത്തുമ്പോള്‍ ശബരിമലയിലേ്ക്ക് പോകണമെന്ന് ഉറപ്പിച്ചാണ് വന്നത്.എല്ലാവിധ സുരക്ഷാസംവിധാനങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ടെന്നാണ് അറിയിച്ചത്.’-ലിബി പറയുന്നു.
താൻ ഒറ്റക്കാണ് വന്നതെന്നും ആരെങ്കിലും തന്നെ തടയുമെന്ന പേടിയില്ലെന്നും അവര്‍ വ്യക്തമാക്കി .
കൂടാതെ കോടതി വിധി നടപ്പിലാക്കണമെന്നും ലിബി പറഞ്ഞു.
മാലയിട്ടപ്പോള്‍ നാട്ടില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നെന്നും ലിബി പറഞ്ഞു. എന്നാൽ
ചങ്ങനാശ്ലേരിയില്‍ വെച്ച് ഒരു കൂട്ടര്‍ ചെറിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
നേരത്തെ ഒരു വിഭാഗം വിശ്വാസികള്‍ ഇവരെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍വെച്ച് തടഞ്ഞിരുന്നു.
ബസ് സ്റ്റാന്‍ഡില്‍വെച്ച് ഇവര്‍ക്കുനേരെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. തുടർന്ന് ലിബിയെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു .
https://www.facebook.com/Malayalivartha

























