ശബരിമലയിൽ പോകാൻ മാലയിട്ടെന്ന കാരണത്താൽ യുവതിക്ക് നഷ്ടപെട്ടത് ജോലി; താമസ സ്ഥലത്ത് സുരക്ഷാഭീഷണി നേരിട്ട കോഴിക്കോട് സ്വദേശിനി ഒളിവ് ജീവിതത്തിൽ

ശബരിമലയില്‍ പോകാന്‍ മാലയിട്ട സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിയായ അർച്ചനയെന്ന എന്ന യുവതിയാണ് സ്ഥാപനത്തിന്റെ പ്രതികാര നടപടിക്ക് ഇരയായതെന്ന് വെളിപ്പെടുത്തി സഹപ്രവർത്തകർ. അർച്ചന കോഴിക്കോടിലെ ഒരു അമ്പലത്തിൽ നിന്നാണ് മലയ്ക്ക് പോകാൻ മാലയിട്ടതെന്നും ഇതിനു ശേഷം യുവതി ഇതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ അസഭ്യം വിളിയും ഭീഷണിയും ഉയരുകയായിരുന്നു.
ഇത് ജോലിസ്ഥലത് പറഞ്ഞതോടെ ഇന്നലെ വൈകുന്നേരം വരെ ഡ്യുട്ടിയിലുണ്ടായിരുന്ന യുവതിയെ തത്ക്കാലം ജോലിയിൽ നിന്ന് മാറിനിൽക്കണമെന്ന് സ്ഥാപനം വിലക്കിയത്. യുവതിയെ ആളുകൾ കണ്ടാൽ തങ്ങളുടെ സ്ഥാപനത്തെ അത് ബാധിക്കുമെന്നായിരുന്നു അധികൃതർ വ്യക്തമാക്കിരുന്നതെങ്കിലും, അർച്ചനയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
താമസ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ആളുകൾ എത്തിയതോടെ ഭയന്നുപോയ യുവതി സുരക്ഷാഭീഷണി നേരിടുകയാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് യുവതിയെ ഒടുവിൽ മറ്റൊരു സ്ഥലത്ത് മാറ്റിയിരിക്കുകയാണ്. ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന യുവതികടുത്ത മാനസിക സമ്മർദ്ദം നേരിടുകയാണെന്നും യുവതി ഒളിവിലാണെന്നും, ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha

























