കുളം കലക്കാൻ വീണ്ടും വനിതാ മാധ്യമ പ്രവർത്തകർ; റിപ്പബ്ലിക്ക് ചാനലിന്റെ വനിതാ മാധ്യപ്രവര്‍ത്തകക്കുപിന്നാലെ നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം തുടരുന്നു

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുമ്പോൾ റിപ്പബ്ലിക്ക് ചാനലിന്റെ വനിതാ മാധ്യപ്രവര്‍ത്തകക്കുപിന്നാലെ നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം തുടരുന്നു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്‌ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന പുരുഷന്‍മാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കിയത്. സരിതയെ ഇവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പമ്പയിൽ വാർത്താ റിപ്പോർട്ട് ചെയ്യാൻ ആന്ധ്രാ പ്രദേശിലെ ടി വി 9 ചാനലിലെ റിപ്പോർട്ടർക്ക് നേരെയും ആക്രമണം ഉണ്ടായി. ഇന്ന് രാവിലെയെത്തിയ സംഘത്തിനോട് പോലീസ് വിവരങ്ങൾ തിരക്കിയറിഞ്ഞു. അതേസമയം ഇവരെ പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്നും തടയുമെന്നും ഹൈന്ദവ സംഘടനാ പ്രവർത്തകർ അറിയിച്ചു. നേരത്തേ, പമ്പയിലേക്ക് പോകുകയായിരുന്ന റിപ്പബ്ലിക് ചാനലിന്‍റെ വനിതാ മാധ്യമ പ്രവര്‍ത്തക പൂജ പ്രസന്ന അടക്കമുള്ളവരെ സമരക്കാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു. ചാനലിന്‍റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
ചാനലിന്റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ ലിബി എന്ന യുവതിയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സ്ത്രീ പ്രവേശന വിധിക്ക് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കുന്നു. ആരേയും തടയില്ലെന്ന് സമരക്കാര്‍ ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഭക്തരെ കായികമായി നേരിടുന്നതിലേക്കും തടയുന്നതിലേക്കും കടന്നതോടെയാണ് പ്രതിഷേധക്കാരെ മാറ്റാന്‍ പോലീസ് തീരുമാനിച്ചത് . ശബരിമലയിലേക്ക് പോകുന്ന ഭക്തരെ തടയുന്നവരെ അറസ്റ്റു ചെയ്യാന്‍ ഡി.ജി.പി പോലീസിന് നിര്‍ദേശം നല്‍കി. അതിനിടെ, നിലയ്ക്കലില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. ഇവിടേക്ക് വരുന്ന വാഹനങ്ങള്‍ എല്ലാം തടഞ്ഞു സമരക്കാര്‍ പരിശോധിക്കുകയാണ്. മേഖലയില്‍ അയ്യപ്പഭക്തരേക്കാള്‍ കൂടുതല്‍ പ്രതിഷേധക്കാരാണ് വാഹനങ്ങളില്‍ നിലയ്ക്കലിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha























