പിണറായി സർക്കാർ വെട്ടിൽ; ശബരിമലയിൽ കലാപമുണ്ടായാൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രം കർശന നപടികളിലേക്ക്
ശബരിമലയിൽ കലാപമുണ്ടായാൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രം കർശന നപടികളിലേക്ക് നീങ്ങും. ശബരിമലയിൽ കലാപത്തിനു സാധ്യതയുണ്ടെന്ന കേന്ദ്ര റിപ്പോർട്ട് സംസ്ഥാന ഇന്റലിജൻസിന് കൈമാറിയതോടെയാണ് എന്തിനും തയ്യാറായി നിന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോലീസ് സഹായത്തോടെ ആരെയും മല കയറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് കേരളത്തിന് ലഭിച്ചത്. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉടനെ തന്നെ തങ്ങൾ നടത്തി വന്നിരുന്ന ബല പ്രയോഗങ്ങൾ അവസാനിപ്പിച്ചു. ശബരിമലയിലുണ്ടായിരുന്ന മന്ത്രി കടകംപള്ളിയെയും വിവരങ്ങൾ ധരിപ്പിച്ചു. ഭക്ത ജനങ്ങളെ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ മതിയെന്ന നിർദ്ദേശം മന്ത്രി തന്നെയാണ് ലോക്നാഥ് ബഹ്റക്ക് നൽകിയത്.
തുടർന്ന് പത്രസമ്മേളനം നടത്തിയ മന്ത്രി തന്നെ തങ്ങൾ ആരെയും ശബരി മലയിൽ എത്തിക്കില്ലെന്ന് പറഞ്ഞു. ശബരിമലയിൽ സമാധാനം പുലരണമെന്നും അത് അക്രമത്തിന്റെ വേദിയാക്കരുതെന്നും കടകംപള്ളി പറഞ്ഞു. കേരളത്തിലെ ബി ജെ പി നേതാക്കളിൽ ഭൂരിഭാഗവും പമ്പയിലുണ്ട്. അവർ കൃത്യമായ വിവരങ്ങൾ കേന്ദ്ര നേതാക്കളെ അറിയിക്കുന്നുണ്ട്. അതേ സമയം കേരളത്തിൽ ശബരിമല വിഷയം വഷളാക്കാൻ ബി ജെ പി കേന്ദ്രനേത്യത്വം ഇടപെടുന്നതായും സൂചനയുണ്ട് .ഹിന്ദു സമൂഹത്തെ സർക്കാരിന് എതിരാക്കി മാറ്റാൻ ഇതിലും വലിയൊരു അവസരമില്ലെന്നാണ് ബി ജെ പി കരുതുന്നത്. അവർ കാര്യങ്ങളെ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കുന്നത്.
ആചാരലംഘനത്തിന്റെ പേരിൽ ശബരിമലയിൽ നടക്കുന്ന സമരം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ ബി ജെ പി ശ്രമിക്കുന്നുണ്ട്. കേരള സർക്കാരാകട്ടെ സമവായത്തിന് പകരം കാര്യങ്ങളെ കൂടുതൽഗുരുതരമാക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് എം വി ജയരാജനും പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് ജയരാജൻ എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ജയരാജന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നു വേണം മനസിലാക്കാൻ.
ഒരു സമവായത്തിന് സർക്കാരിന് ഉദ്ദേശമില്ല. ഹിന്ദു സമുദായം ഒന്നടങ്കം ഒരു കുടകീഴിൽ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. അവർ ആർക്കൊപ്പം നിൽക്കും എന്ന ചോദ്യത്തിനാണ് ഇനി പ്രസക്തി. ഹിന്ദുക്കളെ കൂടെ നിർത്താൻ യുഡിഎഫും ബി ജെ പിയും ശ്രമിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിന് താത്പര്യമുണ്ടെങ്കിൽ ഓർഡിനൻസ് ഇറക്കാമായിരുന്നു. ജെല്ലികെട്ട് സമയത്ത് കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഓർഡിനൻസ് ഇറക്കിയതാണ്. കേന്ദ്ര സർക്കാർ ബി ജെപിയെ നിയന്ത്രിക്കില്ല. ശബരി മലയിൽ എന്തുവന്നാലും അത് ബി ജെ പിക്ക് ഗുണകരമാണ്. ഹിന്ദുവോട്ടുകൾ തങ്ങളുടെ പോക്കറ്റിലാക്കാനാണ് ശ്രമം. ട്രാക്ടറിൽ പോലീസുകാരികളെ ശബരിമലയിൽ എത്തിക്കാൻ പോലീസ് ശ്രമിച്ചിരുന്നു. അത് സമരക്കാർ തടഞ്ഞു. ഇതിലും സർക്കാർ നാണം കെട്ടു. സമരം കടുത്തതോടെ ഹൈന്ദവ വോട്ടുകൾ കോൺഗ്രസിൽ നിന്നും വഴുതിമാറുന്ന കാഴ്ചയും ബി ജെ പി മുതലെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha