സി പി എമ്മും മുഖ്യമന്ത്രിയും രണ്ട് തട്ടിൽ ;തന്ത്രി കുടുംബത്തിന്റെയും ബി ജെ പിയുടെയും പന്തളം രാജ കുടുംബത്തിന്റെയും നീക്കങ്ങൾ പൊളിക്കാന് സർക്കാർ നിർദ്ദേശം ; കോടിയേരിയും പിണറായിയും വഴി പിരിയുന്നു

ശബരിമല സ്ത്രീപ്രവേശന വിഷയം കത്തിയാളുമ്പോൾ മലയിലെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സി പി എം സംസ്ഥാന കമ്മിറ്റി ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കും പൂർണഅധികാരം നൽകി. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്യരുതെന്നും എന്നാൽ സർക്കാരും ബോർഡും വ്യത്യസ്ത വഴിയിലൂടെ സഞ്ചരിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടി നിർദ്ദേശത്തിൽ പറയുന്നതായി സൂചനയുണ്ട്.
അതേ സമയം മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിക്കുന്നത് തുടരുകയാണ്. നിലക്കലെ സമരപന്തൽ പൊളിച്ചത് ഇതിന്റെ ഭാഗമാണ്. വേണമെങ്കിൽ ബലപ്രയോഗം നടത്താനും മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തന്ത്രി കുടുംബത്തിന്റെയും ബി ജെ പിയുടെയും പന്തളം രാജ കുടുംബത്തിന്റെയും നീക്കങ്ങൾ പൊളിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. ഇക്കാര്യം ലോക്നാഥ് ബഹ്റ പരസ്യമാക്കി കഴിഞ്ഞു.
ഫലത്തിൽ കേരളത്തിൽ രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടായിരിക്കുകയാണ്. പല വിഷയങ്ങളിലും പാർട്ടി പറയുന്നത് സർക്കാർ കേൾക്കാതെ വന്നപ്പോഴാണ് പാർട്ടിയും സർക്കാരും രണ്ടു വഴിക്ക് നീങ്ങാൻ തീരുമാനമായത്. അച്ചുതാനന്ദന്റെ അവസ്ഥയാണ് പിണറായിക്ക് ഉണ്ടായിരിക്കുന്നത്. അച്ചുതാനന്ദനാണ് പിണറായിയെ പാർട്ടി സെക്രട്ടറിയാക്കിയത്. അതേ അച്യുതാനന്ദന് പിന്നീട് പിണറായി വലിയ ശത്രുവായി. അതുപോലെ കോടിയേരിയെ പാർട്ടി സെക്രട്ടറിയാക്കിയത് പിണറായിയാണ്. ഇപ്പോൾ പിണറായിയും കോടിയേരിയും രണ്ട് വഴിക്ക് നീങ്ങുന്നു. കലഹം എപ്പോഴുണ്ടാവുമെന്ന് കാത്തിരുന്നാൽ മതി.
യുവതികളെ മലയിൽ പ്രവേശിപ്പിക്കുമോ എന്ന തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അനേഷണങ്ങളോട് ബോർഡ് അനുഭാവപൂർമല്ല പ്രതികരിക്കുന്നത്. യുവതികളെ പ്രവേശിപിക്കണമെന്നാണ് കോടതി വിധിയെങ്കിലും അതിന് തുനിയാതിരിക്കുന്നതാണ് നല്ലതെന്ന് ബോർഡും പോലീസും പറയുന്നു. നിലയ്ക്കലിൽ യുവതികളെ തടഞ്ഞ വിവരത്തിനു സമീപ സംസ്ഥാനങ്ങളിൽ വലിയ വാർത്താ പ്രചരണം നൽകാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച തമിഴ് നാട്, കർണാടക സംസ്ഥാനങ്ങളിൽ ഇതിനു വലിയ കവറേജാണ് ലഭിച്ചത്. അതു കൊണ്ടു തന്നെ യുവതികളുടെ കുത്തൊഴുക്ക് സർക്കാർ ഉടൻ പ്രതീക്ഷിക്കുന്നില്ല.
ശബരിമലയിൽ ഒരു കാരണവശാലും കലാപമുണ്ടാകരുതെന്ന നിർദ്ദേശമാണ് പാർട്ടി പത്മകുമാറിന് നൽകിയത്. ഇപ്പോഴാണ് പതമകുമാറിന് ശ്വാസം നേരേ വീണത്. പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണ ഒരു സമയത്ത് പത്മകുമാറിന് ഉണ്ടായിരുന്നില്ല. അപ്പോഴാണ് കോടിയേരി നേരിട്ട് പിന്തുണയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുമായി കോടിയേരി നടത്തിയ ചർച്ചകൾക്ക് ഫലമില്ലെന്ന് വന്നപ്പോഴാണ് പത്മകുമാറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കാൻ പാർട്ടി തീരുമാനിച്ചത്. പല വിഷയങ്ങളിലും പാർട്ടി നീങ്ങുന്നത് ഇപ്രകാരമാണ്. പിണറായിയെ നന്നാക്കാനുള്ള എല്ലാ ശ്രമവും കോടിയേരി ഉപേക്ഷിച്ചു കഴിഞ്ഞു.
ദേവസ്വം മന്ത്രിയും 50 ന് താഴെയുള്ള സ്ത്രീ ഉദ്യോഗസ്ഥരും പമ്പയിലെത്തി കഴിഞ്ഞു. ഇവരെ കയറ്റിവിടുമോ എന്ന് കണ്ടറിയണം.
ഹിന്ദുവോട്ടാണ് സിപി എമ്മിന്റെ കരുത്ത്. ഉമ്മൻ ചാണ്ടിയും കെഎം മാണിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന ന്യൂനപക്ഷമാക്കിയ കഴിഞ്ഞസർക്കാരിനെ താഴെയിറക്കിയത് ഹിന്ദുവോട്ടുകളാണ്. അപ്പോഴും ക്രിസ്ത്യൻ, മുസ്ലീം മേഖലകൾ കോൺഗ്രസിനൊപ്പം നില കൊണ്ടു. എൻ എസ് എസിന്റെ വോട്ടുകൾ വീണതും ഇടതുപെട്ടിയിലാണ്. ഇതെല്ലാം സിപിഎം മറന്നത് ചെങ്ങന്നൂരിൽ സജി ചെറിയാൻ ജയിച്ചതോടെയിണ്. എന്നാൽ ക്രൈസ്തവർക്ക് ആധിപത്യമുള്ള മേഖലയിൽ ഒരു ക്രൈസ്തവ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചതുകൊണ്ടാണ് സജി ചെറിയാൻ ജയിച്ചതെന്ന് സിപിഎം മനസിലാക്കിയില്ല. വിജയകുമാറിന്റെ സ്ഥാനത്ത് ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ അവിടെ കോൺഗ്രസ് ജയിക്കുമായിരുന്നു. തെരഞ്ഞടുപ്പിനിടെ ഉമ്മൻ ചാണ്ടിയെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിച്ചതും കോൺഗ്രസിന് വിനയായി. അത് ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടാക്കി.
കോടിയേരിയുടെ അനുവാദം ലഭിച്ചതോടെ പത്മകുമാർ രണ്ടും കൽപ്പിച്ചാണ് നീങ്ങുന്നത്. തടയും. ക്രമസമാധാനഭംഗം ഉണ്ടാകാതിരിക്കാൻ പോലീസിന് എന്തും ചെയ്യാവുന്നതാണ്. പിണറായിയുടെ ദിവസങ്ങൾ കൂടുതൽ കുഴയുകയാണ്. സുഹ്യത്തുക്കളെല്ലാം ശത്രുക്കളാകുന്ന അവസ്ഥ.
https://www.facebook.com/Malayalivartha























