ശശികല ടീച്ചറും എംടി രമേശും എവിടെ ? ശബരിമല യുവതി പ്രവേശനത്തെ ചൊല്ലി പമ്പയിലും നിലക്കലിലും സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തിൽ സമരത്തിന് നേതൃത്വം നല്‍കിയ പ്രമുഖര്‍ സ്ഥലംവിട്ടു ;സംഘർഷ ഭൂമിയിൽ പ്രക്ഷോഭകർ തനിച്ച്

ശബരിമല യുവതി പ്രവേശനത്തെ ചൊല്ലി പമ്പയിലും നിലക്കലിലും സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തിൽ സമരത്തിന് നേതൃത്വം നല്‍കിയ പ്രമുഖര്‍ സ്ഥലംവിട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുമാണ് സമരപന്തല്‍ വിട്ടുപോയത്. നിലവില്‍ സമരക്കാര്‍ മാത്രമാണ് സമരപന്തലിലുള്ളത്. ലാത്തിവീശിയതോടെ പലരും ഓടിപ്പോയി. എങ്കിലും ആളുകള്‍ തടിച്ചുകൂടുന്നുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തീരുമാനം.
ലകയറാനെത്തിയ യുവതിയെ തടഞ്ഞതിന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നുവന്ന സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസില്‍ സന്നിധാനത്തു വെച്ചാണ് അറസ്റ്റ്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സമരം അക്രമത്തിലേക്ക് നീങ്ങിയതോടെ പോലീസ് ശക്തമായ ഇടപെടല്‍ നടത്തി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ചിതറി ഓടിയ സമരക്കാര്‍ക്ക് പിന്നാലെ ഓടി അടിച്ചു.സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കഴിയും പോലെ പോലീസും നേരിട്ടു. കൂടുതല്‍ പോലീസിനെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചു. വനിതകള്‍ക്ക് നേരെയാണ് ആദ്യം സമരക്കാര്‍ ആക്രമണം തുടങ്ങിയത്. ഇതില്‍ മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും ഇരകളായി. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു.
എന്തുവില കൊടുത്തും ക്രമസമാധാനം പുനസ്ഥാപിക്കുമെന്ന് പോലീസ് വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചത്. പമ്ബയില്‍ കല്ലേറിയില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു.
നിലയ്ക്കല്‍ ഗോപുരത്തിന് സമീപം പോലീസിന് നേരെ കല്ലേറുണ്ടായത് രണ്ടു ഭാഗത്തുനിന്നുമാണ്. പോലീസ് തിരിച്ചും കല്ലെറിഞ്ഞു. പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. ലാത്തി വീശിയതിനെ തുടര്‍ന്ന് ഓടിപ്പോയവരെ പോലീസ് തിരഞ്ഞു പിടിച്ചു കൊണ്ടുപോകുന്നത് തുടരുകയാണ്.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയാണ് നട തുറന്നത്. വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് പ്രധാന ചടങ്ങുകള്‍ ഒന്നും തന്നെയില്ല. നാളെ രാവിലെ മുതലാണ് പൂജാ ചടങ്ങുകള്‍ നടക്കുക. ഗണപതി ഹോമം അടക്കമുള്ള ചടങ്ങുകള്‍ നടക്കും.
നാളെ സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കും. സംസ്ഥാനത്തിന് അകത്തെയും പുറത്തെയും അടക്കം ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. നേരത്തെ പതിനെട്ടാംപടിക്ക് മുന്നില്‍ വെച്ച് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ ബാനര്‍ പിടിച്ച് പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha























