സുപ്രിംകോടതി വിധി നടപ്പിലാക്കിയില്ലെങ്കിൽ കോടതി അലക്ഷ്യം, സ്ത്രീകളുൾപ്പടെയുള്ള പ്രതിഷേധക്കാരെ തടയുന്നത് എരിതീയിൽ എന്ന ഒഴിക്കുന്നതിനു സമം ..സർക്കാരിന് ഇത് അഗ്നിപരീക്ഷ

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി യഥാർത്ഥത്തിൽ സംസ്ഥാനസർക്കാരിനും ഇടതുനേതൃത്വത്തിനുമുള്ള അഗ്നി പരീക്ഷയാണ്.പ്രതിഷേധക്കാർ പലപ്പോഴും നിയമം കയ്യിലെടുക്കുമ്പോൾ പൊലീസിന് നിഷ്ക്രിയരായി നിൽക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . ഇന്നലെ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ശബരിമലയിൽ നിരോധനാജ്ഞ ഉണ്ടെങ്കിലും സംഘർഷത്തിന് കുറവില്ല.
.ശബരിമല ദർശനത്തിനെത്തുന്ന വിശ്വാസികളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് പലപ്പോഴും വിലപ്പോകുന്നില്ല. ഇന്നലെ ദർശനത്തിനെത്തിയ ആന്ധ്രയിൽ നിന്നുള്ള യുവതിക്ക് ഉൾപ്പെടെ സംരക്ഷണം ഉറപ്പിക്കാനായിള്ള എന്നത് സർക്കാരിനേറ്റ തിരിച്ചടിയാണ്. സാധാരണ സമരത്തെ നേരിടുന്നത് പോലെ പൊലീസിന് കൈകാര്യം ചെയ്യാവുന്നതല്ല ഇവിടെ കാര്യങ്ങൾ .
അതേസസമയം സുപ്രിംകോടതി വിധി നടപ്പാക്കാതിരിക്കാനാവില്ലെന്നതും സർക്കാരിന്റെ സമ്മർദ്ദം കൂട്ടുന്നു. ദർശനത്തിനെത്തുന്ന വിശ്വാസികളെ സംരക്ഷിക്കാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ കോടതിയലക്ഷ്യമെന്ന പഴികൂടി സർക്കാരിന്റെ മേൽ ചുമത്തും. ഇപ്പോൾത്തന്നെ വിശ്വാസികൾക്ക് സംരക്ഷണമുറപ്പിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന്, കോടതിവിധിയുടെ കാര്യത്തിൽ ഇതുവരെ സർക്കാർനിലപാടിന അനുകൂലിച്ചവർ പഴി പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വങ്ങളും യു.ഡി.എഫും സമരക്കാർക്ക് പിന്തുണയുമായെത്തുന്നത് സർക്കാരിനെയും ബദൽ രാഷ്ട്രീയപ്രതിരോധത്തിന് ശ്രമിക്കുന്ന ഇടത് മുന്നണിയെയും കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്.
ഇതിനിടെ തുലാം രണ്ടാം തിയതിയായ ഇന്ന് രാവിലെതന്നെ സന്നിധാനത്ത് ഭക്തജനത്തിരക്കേറി. തീർഥാടനം സുഗമമാക്കാൻ കർശന ജാഗ്രതയിലാണ് പൊലീസ്. നിലയ്ക്കലിൽ നിന്ന് ഉൾപ്പടെ സമരക്കാരെ പൂർണമായി ഒഴിപ്പിയ്ക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം.
സ്ത്രീകളടക്കം വലിയതോതിൽ പ്രദേശത്ത് തമ്പടിച്ചെത്തുന്നത് തടയുകയെന്ന പ്രായോഗികസമീപനത്തിലേക്ക് കടക്കേണ്ടി വരുമ്പോൾ പോലീസ് എന്ത് നിലപാടെടുക്കും എന്നത് പ്രസക്തമാണ്. ചെറിയ തീപ്പൊരി പോലും ആളിക്കത്തിക്കാൻ പോന്ന സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാർ മുൾമുനയിൽ തന്നെ.
https://www.facebook.com/Malayalivartha























