യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രമടച്ച് ഇറങ്ങിപ്പോകുമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരർ; സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾക്ക് മറുപടിയുമായി തന്ത്രി കണ്ഠരര് രാജീവരർ

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ശബരിമല ക്ഷേത്രമടച്ച് ഇറങ്ങിപ്പോകുമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരർ പറഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യജമാണെന്ന് തന്ത്രി കണ്ഠരര് രാജീവരർ.
ക്ഷേത്രത്തിൽ നിന്നും ഇറങ്ങിപ്പോവുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഡര് രാജീവർ വ്യക്തമാക്കി. ശബരിമലയുടെ പേര് മോശമാക്കാനുള്ള ശ്രമത്തില്‍നിന്ന് വിട്ട് നില്‍ക്കണമെന്നും രാജീവർ അഭ്യര്‍ത്ഥിച്ചു.
ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാജ പ്രചരണം നടന്നിരിന്നു. ഇതിനെത്തുടര്‍ന്നാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്.
അതേസമയം സമരത്തിന്‍റെ പേരിൽ അക്രമം പാടില്ലെന്ന് ശബമരിമല തന്ത്രി കണ്ഠരര് രാജീവരർ നിർദ്ദേശിച്ചു. ശബരിമല പുണ്യപൂങ്കാവനത്തിൽ കലാപങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലവരും ശ്രദ്ധിക്കണമെന്നും രാജീവരര് അഭ്യർഥിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാമജപയാത്രകൾ നടന്നിട്ടുണ്ട്. ദുരുദ്ദേശ ശക്തികളാവാം ശബരിമലയിലെ അക്രമങ്ങൾക്ക് പിന്നിൽ. ഇത് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതിന് വഴിവെച്ചു.
ചെറുപ്പക്കാരായ യുവതികൾ മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കി ശബരിമലയിലേക്ക് വരാതിരിക്കുക. എന്നാൽ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നും തങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും തന്ത്രി വ്യക്തമാക്കി.
എന്നാൽ ആചാരങ്ങൾ ലംഘിച്ച് യുവതികൾ പടിചവിട്ടി ദർശനം നടത്തിയാലും ക്ഷേത്രനട അടച്ചിടാൻ കഴിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, അതിനു കഴിയില്ല. നട അടച്ചിടുന്നതും ആചാരലംഘനമാകും. യുവതികൾ പ്രവേശിച്ചാൽ ശുദ്ധിക്രിയ നടത്തുക പ്രായോഗികമല്ല.
യുവതികൾ ഒാരോതവണ കയറുമ്പോഴും എങ്ങനെ ശുദ്ധിക്രിയ നടത്താൻ കഴിയുമെന്നും തന്ത്രി ചോദിച്ചു. മാസപൂജ വഴിപാടുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ശബരിമലയിലെ ആചാരങ്ങൾ പാലിക്കുകതന്നെ വേണം. ആചാരങ്ങൾ പാലിച്ചുമാത്രമേ സ്ത്രീകൾ ശബരിമലദർശനം നടത്തൂവെന്നാണ് താൻ കരുതുന്നത്. ഒരു യുവതിയെങ്കിലും ശബരിമലദർശനം നടത്തിയാൽ, താൻ ഇനി ശബരിമലയിൽ വരില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതുപോലെ ചിന്തിക്കുന്ന നിരവധി ഭക്തരുണ്ടെന്നും തന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























