രഹന ഫാത്തിമ മല കയറിയപ്പോൾ സ്വന്തം വീട് അടിച്ച് തകർത്തു... കസേരയും ഗ്യാസ്കുറ്റിയും ഉൾപ്പെടെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞു... പോലീസ് സംരക്ഷണത്തിൽ രഹനയെ മല കയറ്റിയതിൽ വ്യാപക സംഘർഷം
രഹന ഫാത്തിമ മല കയറിയപ്പോൾ സ്വന്തം വീട് അടിച്ച് തകർത്തു. കസേരയും ഗ്യാസ്കുറ്റിയും ഉൾപ്പെടെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. പോലീസ് സംരക്ഷണത്തിൽ രഹനയെ മല കയറ്റിയത്തിൽ വ്യാപക സംഘർഷം അലയടിക്കുകയാണ്.
ശബരിമലയിൽ സ്ത്രീ പ്രവേശനം നിയമം വന്നതിന് തൊട്ട് പിന്നാലെ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ അന്ന് പോസ്റ്റ് ചെയ് ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിന്നു. ചിത്രത്തിനെതിരെ അന്ന് വലിയ പ്രതിഷേധം തന്നെയായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഉയർന്നത്.
അതേസമയം ആക്റ്റിവിസ്റ്റുകൾക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ഐജിയോട് മന്ത്രി കടകംപള്ളി. കാവിയുടുത്ത് തിരുമുടിക്കെട്ടേന്തി നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ സന്നിധാനത്തെത്തിയപ്പോൾ തടയാനായി ഭക്തരുടെ വേലിയേറ്റം. നൂറകണക്കിന് ഭക്തരാണ് ശരണം വിളികളുമായി കാത്ത് നില്‍ക്കുന്നത്. തണ്ണിമത്തന്‍ കൊണ്ട് മാറ് മറച്ച് വിവാദം സൃഷ്ടിച്ച കിസ് ഓഫ് ലവ് നായികയെ എന്ത് വിലകൊടുത്തും തടയാൻ തന്നെയാണ് ഭക്തരുടെ നീക്കം. മലകയറാൻ രഹ്ന തയ്യാറെടുക്കുമ്പോൾ പനമ്പിള്ളിയിലെ വീടിനുനേരെ ആക്രമണം നടക്കുകയാണ്.
ഹൈദരാബാദിലെ മോജോ ടിവി സംഘത്തിലെ കവിതയും രഹ്നയ്‌ക്കൊപ്പമുണ്ട്. ഇരുവരും മരക്കൂട്ടം കടന്നു കഴിഞ്ഞു. അങ്ങനെ മരക്കൂട്ടം കഴിയുന്ന ഇരുമുടികെട്ടേന്തിയ വനിതയായി രഹ്ന മാറുകയാണ്. കവിത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ആദ്യ മാധ്യമ പ്രവര്‍ത്തകയും. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളില്‍ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. കൊച്ചിയില്‍ താമസക്കാരിയായ രഹ്ന ബി എസ് എന്‍ എല്‍ ജീവനക്കാരിയുമാണ്.
വേറിട്ട പ്രതിഷേധവുമായി ചര്‍ച്ചകളില്‍ നിറഞ്ഞ വ്യക്തിയാണ് രഹ്ന. മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്‌ബുക്കില്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു. വിശ്വാസികളുടെ വികാരമാണ് വലുതെന്ന് ഐജി ശ്രീജിത്തും വ്യക്തമാക്കി. ഇതോടെ കിസ് ഓഫ് ലൗ പ്രവര്‍ത്തകയായ രഹ്നാ ഫാത്തിമയുടെ പതിനെട്ടാം പടി ദര്‍ശനം അസാധ്യമായി. ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ കവിതയുമായും പൊലീസിന് മുന്നോട്ട് പോകാനായില്ല. ഇതോടെ ശബരിമല വിവാദം പുതിയ തലത്തിലെത്തുകയാണ്.
https://www.facebook.com/Malayalivartha