രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനോ? കെട്ട് നിറച്ച് നല്‍കിയ ഗുരുസ്വാമി ആര്? ഇരുമുടിക്കെട്ടില്‍ എന്ത് വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഭക്തർ
ശബരിമല യുവതീപ്രവേശനം അംഗീകരിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതിഷേധങ്ങൾ കനക്കുമ്പോൾ ഇന്ന് ശബരിമല കയറാന്‍ വന്ന രഹ്‌ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ ഉണ്ടായിരുന്നത് എന്താണെന്ന കാര്യത്തില്‍ ദുരൂഹതകള്‍ നിറയുന്നു. തന്റെ കൈയില്‍ സാനിറ്ററി നാപ്‌കിന്‍ കരുതിയിട്ടുണ്ടെന്ന് രഹ്‌ന സുഹൃത്തുക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്ത്.
സന്നിധാനത്തേക്ക് ഇന്ന് രാവിലെയാണ് രഹന ഫാത്തിമ യാത്ര തുടങ്ങിയത്. കവിത എന്ന മാധ്യമപ്രവര്‍ത്തകയും രഹനയ്‌ക്കൊപ്പം ഉണ്ടായിരുന്നു. നടപ്പന്തലില്‍ പ്രതിഷേധം ശക്തമായതോടെ ഇവര്‍ തിരിച്ചിറങ്ങുകയും ചെയ്തു. ഇവര്‍ യാതൊരു വ്രത ശുദ്ധിയുമില്ലാതെയാണ് വന്നതെന്നും ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുവകകള്‍ ഉണ്ടെന്നും ആര്‍ക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു.
രഹ്‌നയ്‌ക്ക് കെട്ടുനിറച്ചുകൊടുത്ത ഗുരുസ്വാമി ആരാണെന്ന് പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടില്‍ എന്താണെന്ന് രഹ്‌നയോട് ചോദിച്ചതിന് മറുപടിയൊന്നും ഇല്ലാത്തതിലും സംശയമുണര്‍ത്തിയിരുന്നു. പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സംരക്ഷണത്തില്‍ അവരെത്തിയത് ശബരിമലയെ കളങ്കപ്പെടുത്താനാണെന്നും സംരക്ഷണ സമിതി ആരോപിച്ചു. ഇതിനെല്ലാം കൂട്ട് നിക്കുന്ന സര്‍ക്കാര്‍ മാപ്പു പറയണമെന്നും ഇവര്‍ പറഞ്ഞു.
ശബരിമലയില്‍ വരുന്ന എല്ലാ ഭക്തരുടെയും ഇരുമുടിക്കെട്ടു പോലീസ് പരിശോധിച്ചിരുന്നു.എന്നാല്‍ ഇവരുടെ കെട്ട് പരിശോധിച്ചോ എന്ന് വ്യക്തമാക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha