രാഹുലിനെ കൊണ്ടുപോയത് ട്രാക്ടറില്‍ ടാര്‍പോളിനില്‍ പൊതിഞ്ഞ്; എന്തിനാണ് 14 ദിവസത്തേയ്ക്ക് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പലർക്കും അറിയില്ല; ജയിലിന് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ് ദീപ
ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത് അകാരണമായി എന്ന് ഭാര്യ ദീപാ രാഹുല്‍ ഈശ്വര്‍. പമ്ബയില്‍ നടന്ന ആക്രമണങ്ങളുടെ പേരിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സന്നിധാനത്തുണ്ടായിരുന്ന രാഹുല്‍ എങ്ങനെ പമ്ബയിലെ ആക്രമണത്തിന് ഉത്തരവാദിയാകുമെന്ന് ദീപ ഫേസ്ബുക്ക് ലൈവില്‍ ചോദിക്കുന്നു.
ഞങ്ങളിപ്പോൾ കൊട്ടാരക്കര ജയിലിന് മുന്നിലാണ്. ഞാന് ബന്ധുക്കളുമൊക്കെ രാഹുലിനെ കാണാൻ എത്തിയതാണ്. എന്തിനാണ് 14 ദിവസത്തേയ്ക്ക് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പലർക്കും അറിയില്ല. സന്നിധാനത്തിൽ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത രീതിയിലാണ് ഞങ്ങൾക്ക് വലിയ സങ്കടമുള്ളത്. ട്രാക്കർ വണ്ടിയിൽ ടാർപോളിൻ വച്ച് പൊതിഞ്ഞിട്ടാണ് അവർ കൊണ്ട് വന്നത്. വകുപ്പുകൾ ഒന്നുമില്ലാതെയാണ് രാഹുലിനെ അവർ അറസ്റ്റ് ചെയ്ത കൊണ്ട് വന്നത്. അതുകൊണ്ട് തന്നെ രണ്ടുദിവസമായി രാഹുൽ ജയിലിൽ നിരാഹാരത്തിലാണ്. രാഹുലിനൊപ്പം മുപ്പതോളം പേരുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്ത നീക്കിയതിന് ശേഷമാണ് അവിടെ പ്രശ്നങ്ങൾ കൂടിയത് .
ആന്ധ്രാ സ്വദേശിനിയായ മാധവിയെ തടഞ്ഞത് മരക്കൂട്ടത്തിന് സമീപത്തുനിന്നാണ്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പക്ഷെ അങ്ങനെയൊരു കുറ്റം രാഹുല്‍ ചെയ്തിട്ടില്ല. രാഹുല്‍ പമ്ബയിലും മരക്കൂട്ടം ഭാഗത്തും ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. സന്നിധാനത്ത് നിന്നിരുന്ന രാഹുല്‍ എങ്ങനെയാണ് മരക്കൂട്ടത്തിനടുത്ത് പോലീസിനെ തടയുന്നതെന്ന് ദീപ ചോദിക്കുന്നു.
രാഹുലിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത് ഒരു മാധ്യമങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ദീപ കുറ്റപ്പെടുത്തുന്നു. ശബരിമലയിലെ ആചാരം സംരക്ഷിക്കാനായി രാഹുല്‍ ജയിലിനുള്ളിലും അനിശ്ചിതകാല നിരാഹാര സമരത്തിലാണെന്നും ദീപ വ്യക്തമാക്കി.
https://www.facebook.com/Malayalivartha