വീണ്ടും യുവതികൾ സന്നിധാനത്തിലേക്ക് ..കലാപത്തിനു നീക്കമുള്ളതായി റിപ്പോർട്ട്
ശബരിമലയിൽ രാവിലത്തെ സംഘർഷാന്തരീക്ഷത്തിനു അയവുവന്നതിനു പിന്നാലെ വീണ്ടും രണ്ടു സ്ത്രീകൾ മല ചവിട്ടണമെന്ന ആഗ്രഹവുമായി എത്തി. വിദ്യാരംഭ ദിവസമായ ഇന്നുതന്നെ മലകയറണം എന്നാണു ഇവരുടെ ആഗ്രഹം എന്ന് പറയുന്നു . ഏതായാലും ഇവരെ ഇലവുങ്കലിൽ പൊലീസ് തടഞ്ഞിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചായിരിക്കും ഇവരെ കയറ്റിവിടണോ എന്ന് തീരുമാനിക്കുന്നത്
ശബരിമലയിൽ വൻ കലാപത്തിനുള്ള നീക്കം നടന്നെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവർത്തകയും മലയാളിയായ രഹ്ന ഫാത്തിയുമാണ് പുലർച്ചെ 6.50 ഓടെ പമ്പയിൽ നിന്ന് നീലിമല വഴി സന്നിധാനത്തേക്ക് പുറപ്പെട്ടത്..യുവതികള്‍ സന്നിധാനത്ത് കടന്നാല്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചിരുന്നു. യുവതികളെ എത്രയും പെട്ടെന്ന് മടക്കണമെന്നും അല്ലാത്ത പക്ഷം പൂജ നിര്‍ത്തിവെച്ച് ശ്രീകോവില്‍ അടച്ചിടുമെന്നും ഇദ്ദേഹം ബോര്‍ഡിനും പൊലീസിനുമായി മുന്നറിയിപ്പ് നല്‍കി.
റോമ സമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചുരസിച്ച നിറോ ചക്രവര്‍ത്തിയെപ്പോലെയാണു മുഖ്യമന്ത്രിയെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു..ശബരിമല യുവതീപ്രവേശ വിഷയത്തിൽ കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു..
https://www.facebook.com/Malayalivartha