ആ നടിമാർ ഔട്ടായതുതന്നെ ; അമ്മയിൽ നിന്നും പുറത്തായ നടിമാരെ അമ്മ തിരിച്ചെടുക്കില്ല; സർക്കാരും പൊതു സമൂഹവും ദേശീയ, അന്തർ ദേശീയ തലത്തിലുള്ളവരും തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നു എന്ന് മോഹൻലാൽ

അമ്മയിൽ നിന്നും പുറത്തായ നടിമാരെ അമ്മ തിരിച്ചെടുക്കില്ല. തിരിച്ചെടുക്കണമെങ്കിൽ നടിമാർ മാപ്പു പറയേണ്ടിവരും. കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞതെങ്കിലും മാധ്യമങ്ങളോട് മറിച്ചാണ് പറഞ്ഞത്.
കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ പത്മപ്രിയയെയും രേവതിയെയും പാർവതിയെയും നടിമാർ എന്നു തന്നെ വിളിച്ചു മോഹൻലാൽ നടത്തിയ പരാമർശം മനപൂർവം തന്നെയാണ്. കാറ്റത്തെ കിളികൂട് എന്ന ചിത്രം മുതൽ തനിക്കൊപ്പം അഭിനയിച്ച നടിയാണ് രേവതിയെന്നും ലാൽ പറഞ്ഞു. എന്നിട്ടും അവർക്ക് എന്താണ് സംഭവിച്ചത്? തനിക്കെതിരെയാണ് കാര്യങ്ങൾ തിരിയുന്നതെന്ന് ലാൽ പറഞ്ഞു. പൂർണമായും നടിമാർക്കെതിരെയായിരുന്നു യോഗത്തിലെ പൊതുവികാരം. സർക്കാരും പൊതു സമൂഹവും ദേശീയ, അന്തർ ദേശീയ തലത്തിലുള്ളവരും തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നു എന്ന് മോഹൻലാൽ പരാതിപ്പെട്ടു. ചുരുക്കത്തിൽ പത്മപ്രിയാ പാർവതി , രേവതി എന്നിവർക്കെതിരെയാണ് അമ്മയുടെ നീക്കങ്ങൾ. സർക്കാരിൽ നിന്നു പോലും തനിക്ക് പ്രതിസനിധി നേരിടേണ്ടി വന്നുവെന്നും ലാൽ പറഞ്ഞു.
തനിക്ക് കഴിഞ്ഞില്ലെങ്കിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കുമെന്നും മോഹൻലാൽ പറഞ്ഞു. അക്കാര്യം വാർത്താസമ്മേളനങ്ങളിൽ ആവർത്തിച്ചതാണ്. ദിലീപിനെ തിരിച്ചെടുത്തത് താനല്ല. ദിലീപിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും ലാൽ പറഞ്ഞു.
ഒരു കാരണവശാലും നടിമാരെ തിരിച്ചെടുക്കാൻ ജനറൽ ബോഡി വിളിച്ചു ചേർക്കില്ല. . പുറത്തായ നടിമാർക്ക് തിരിച്ചുവരണമെങ്കിൽ അപേക്ഷ എഴുതി നൽകണം. അമ്മയുടെ യോഗത്തിന് താമസിച്ചുവന്നതിന് ശോഭനയും ബാബുരാജും മാപ്പു പറഞ്ഞ സംഘടനയാണ് അമ്മയെന്നും യോഗത്തിലുള്ളവർ പറഞ്ഞു. ഇക്കാര്യം പത്രസമ്മേളനത്തിൽ ആവർത്തിക്കുകയും ചെയ്തു.
മോഹൻലാലിനെതിരെ നടിമാർ നടത്തുന്ന പ്രചരണം ശരിയല്ലെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. പത്രസമ്മേളത്തിന്റെ ആദ്യാവസാനം മോഹൻലാൽ തനിക്കെതിരെ വരുന്ന ആക്രമണങ്ങളിൽ ക്ഷുഭിതനായിരുന്നു. മോഹൻലാലിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന തീരുമാനവും അമ്മയിലുണ്ടായി. അമ്മയിൽ നിന്നും പിണങ്ങി മാറിയാൽ നടിമാർക്ക് ഒരിക്കലും അവസരം ലഭിക്കുകയില്ല. വേണമെങ്കിൽ നടിമാർക്ക് സംഘടനയിൽ നിന്ന് പുറത്തു പോകാമെന്നുവരെ മോഹൻലാൽ പറഞ്ഞു. മോഹൻ ലാലുമായി ഉടക്കി നിൽക്കുന്നവരെ ഒരിക്കലും സിനിമാക്കാർ അടുപ്പിക്കില്ല. രാജിവച്ചു പോയ വരെ തിരിച്ചെടുക്കാൻ ഒരു കാരണവശാലും ഉദ്ദേശിക്കുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഡബ്ള്യൂ സി സി എന്ന സംഘടനയെ തങ്ങൾ അംഗീകരിക്കില്ലെന്നും മോഹൻലാൽ പരോക്ഷമായി പറഞ്ഞു.
രാജിവച്ചവരെ തിരിച്ചെടുക്കണമെന്ന ഒരാവശ്യവും അമ്മയുടെ യോഗത്തിൽ ഉണ്ടായില്ല. നടിമാർക്ക് ഒപ്പം നിൽക്കുന്നവർ പോലും ഇത്തരമാരു ആവശ്യവും ഉന്നയിച്ചില്ല. നടിമാർക്ക് എതിരെയാണ് യോഗത്തിൽ സംസാരമുണ്ടായത്. അമ്മയെ എ ഐ എം എം എ എന്നു വിളിച്ചത് ശരിയായില്ല. അമ്മക്ക് ഒരു നിലപാടുണ്ട്. അതിൽ തനിക്ക് അഭിമാനവുമുണ്ട്. ചുരുക്കത്തിൽ പത്മപ്രിയ, പാർവതി, രേവതി എന്നിവർ സിനിമയിൽ നിന്ന് ഔട്ടായെന്നു കരുതാം.
https://www.facebook.com/Malayalivartha


























