വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഏഷ്യാനെറ്റിനെതിരെയുള്ള പൊങ്കാലകൾ തിളച്ചു പൊങ്ങുന്നു ; ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതതയിലുള്ള ഏഷ്യാനെറ്റ് ചാനൽ ബഹിഷ്ക്കരിക്കണമെന്ന് സംസ്ഥാന ബി ജെ പിയിൽ രഹസ്യ പ്രചരണം

ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതതയിലുള്ള ഏഷ്യനെറ്റ് ചാനൽ ബഹിഷ്ക്കരിക്കണമെന്ന് സംസ്ഥാന ബി ജെ പിയിൽ രഹസ്യ പ്രചരണം. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഏഷ്യാനെറ്റിനെതിരെയുള്ള പൊങ്കാലകൾ തിളച്ചുതൂവുന്നു. ഏഷ്യനെറ്റിനെതിരെ നിരവധി പരാതികളാണ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിനു ലഭിച്ചിരിക്കുന്നത്. ബി ജെ പി പ്രസിഡന്റ് അമിത് ഷാ രാജീവ് ചന്ദ്രശേഖറിന്റെ നീക്കങ്ങളുടെ വിശദമായ റിപ്പോർട്ട് കേരള നേതാക്കളിൽ നിന്നും വാങ്ങികഴിഞ്ഞു.
സി പി എം നേതാവായിരുന്ന പി.ഗോവിന്ദപിള്ളയുടെ മകനും മുൻ എം എൽ എ വി.ശിവൻ കുട്ടിയുടെ ഭാര്യാസഹോദരനുമായ എംജി.രാധാകൃഷ്ണനാണ് ഏഷ്യാനെറ്റിന്റെ എഡിറ്റർ. അദ്ദേഹത്തെ എഡിറ്റർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ബി ജെ പിയിൽ ശക്തമാണ്. ബി ജെ പി എം പി യുടെ ചാനലിൽ രാധാകൃഷ്ണൻ ചുവന്ന പതാക പറപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. തന്റെ സഹോദരി ആർ. പാർവതീദേവിക്ക് പി എസ് സി മെമ്പർ സ്ഥാനവും അളിയൻ ശിവൻകുട്ടിക്ക് കിലേ ചെയർമാൻ സ്ഥാനവും നൽകിയതിന്റെ ഉപകാരസ്മരണയാണ് രാധാകൃഷ്ണൻ കാണിക്കുന്നുവെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്.
ഹൈന്ദവരുടെ വീടുകളിൽ ഏഷ്യാനെറ്റ് വയ്ക്കരുതെന്നും അവർ പ്രചരിപ്പിക്കുന്നു. വലിയ തോതിൽ വാട്സാപ്പ് പ്രചരണം നടക്കുന്നു. സത്യം പറയുന്നത് ജനം ചാനൽ മാത്രമാണെന്നാണ് പ്രചരണം. മാതൃഭൂമി അനുഭവിച്ച പ്രതിസന്ധിയാണ് ഏഷ്യാനെറ്റും അനുഭവിക്കുന്നത്. മീശ നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ മാതൃഭൂമിയുടെ മൂന്നര ലക്ഷം കോപ്പികളാണ് കുറഞ്ഞത്.അതിനാൽ മാതൃഭൂമി പത്രവും ചാനലും കരുതിയാണ് നീങ്ങുന്നത്. ഒരു തരത്തിലുള്ള പ്രകോപനവും ഹിന്ദുക്കൾക്കെതിരെ അവർ സൃഷ്ടിക്കുന്നില്ല.
മനോരമയും തന്ത്രപരമായാണ് നീങ്ങുന്നത്. അവർ വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കുകയാണ്. റിപ്പബ്ളിക് ചാനലിന്റെ സഹോദര സ്ഥാപനമാണ് ഏഷ്യനെറ്റ്. ഡൽഹിയിൽ ഇവരുടെ രാഷ്ട്രീയം ബി ജെ പിയാണ് . മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ പുറത്തു കൊണ്ടു വന്നതോടെയാണ് ഏഷ്യാനെറ്റ് പിണറായിയുടെ കണ്ണിലെ കരടായത്. ഏഷ്യാനെറ്റിനെതിരെ പിണറായി പലവട്ടം സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് കുമരകത്തെ ഏഷ്യാനെറ്റ് മുതലാളിയുടെ കൈയേറ്റം സർക്കാർ കണ്ടെത്തി നടപടികൾ തുടങ്ങിയത്.
ഏഷ്യനെറ്റിനെതിരെ പ്രചരണം ശക്തമായതോടെ കേരള സർക്കാർ ശബരിമല വിഷയത്തിൽ നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശാനുസരണമാണ് ഇത്. റിവ്യൂ പെറ്റീഷനും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . 2006 മാർച്ച് 16 ന് മദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയത് പോലെ ശബരിമലക്ക് വേണ്ടി പ്രമേയം പാസാക്കണണമെന്ന് ചന്ദ്രശേഖർ പത്രകുറിപ്പിൽ പറഞ്ഞത് സ്വന്തം ചാനൽ നടത്തുന്ന ബി ജെ പി വിരുദ്ധ പ്രചരണങ്ങളെ കുറിച്ച് പ്രസ്താവനയിൽ പരാമർശമേയില്ല. ഹിന്ദുവിരുദധ നിലപാട് പിന്തുടരുന്ന ഏഷ്യാനെറ്റിന്റെ പ്രേക്ഷകർ വൻതോതിൽ കുറയുമെന്ന ആശങ്ക ഏഷ്യാനെറ്റിലെ ഉന്നതർക്കുണ്ട്.
https://www.facebook.com/Malayalivartha
























