ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു; വിശദമായ റിപ്പോർട്ട് സുപ്രീംകോടതിയിലും -ഹൈക്കോടതിയിലും നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റെ എ പദ്മകുമാർ
ശബരിമല യുവതിപ്രേവേശന വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ ദേവസ്വംബോർഡ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിലെ സ്ഥിതി വിശേഷങ്ങൾ ഗുരുതരമാണ് ഇതിനെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റെ എ പദ്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെ സംബന്ധിച്ച് സുപ്രീം ദേവസ്വംബോർഡിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയെ ഇതിനായി ചുമതലപ്പെടുത്തും. അദ്ദേഹത്തിന്റെ നിയമ ഉപദേശങ്ങൾക്ക് ശേഷമാകും തുടർന്ന് ഏതുരീതിയിൽ പ്രശ്നത്തെ കോടതിയിൽ സമീപിക്കണമെന്ന് തീരുമാനിക്കും. വിഷയത്തിൽ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് ഹൈക്കോടതിയിലും കോടതിയിലും നൽകും.
എന്നാൽ പ്രശ്നത്തിൽ റിവ്യൂ ഹർജി നൽകുന്നതിനെ സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റെ വ്യക്തമായ ഉത്തരം നൽകിയില്ല. നിലവിൽ സുപ്രീംകോടതിയുടെ മുന്നിലുള്ള ഇരുപത്തിനാല് ഹർജിയിലും ദേവസ്വംബോർഡ് കക്ഷിയാണ് എന്നാണ് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റെ നൽകിയ മറുപടി.
നേരത്തെ പ്രതിഷേധങ്ങള്‍ കടുത്തതോടെ ശബരിമല വിഷയത്തില്‍ റിവ്യു ഹര്‍ജി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് നിലപാട് വ്യക്തമാക്കി പദ്മകുമാര്‍ രംഗത്തെത്തിയത്. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുകയും അവിടെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയാണിത്.
https://www.facebook.com/Malayalivartha